തിരക്കുള്ള ബസിൽ കയറിയത് പോക്കറ്റടിക്കാൻ; കൈയിൽ കിട്ടിയ ബാഗിൽ കോടികളുടെ സ്വർണം; എല്ലാം വിറ്റ് പണവുമായി വന്നത് കയറിയത് പോലീസിന്‍റെ വലയിലും

മലപ്പുറം: കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ മൂന്നു പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

എറണാംകുളം പള്ളുരുത്തി സ്വദേശി നെല്ലിക്കല്‍ നൗഫല്‍ ( 34), പാറപ്പുറത്ത് ജോയ് (50) എന്ന നിസാര്‍, കോഴിക്കോട് കൊയിലാണ്ടി സ്വദേശി നാലേരിവീട് ബാബു (61) എന്ന ജയാനന്ദന്‍ എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് പിടികൂടിയത്.

കോഴിക്കോട് കോട്ടക്കല്‍ പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് അന്വേഷണസംഘം പ്രതികളെ കണ്ടെത്തിയത്. കവര്‍ച്ച ചെയ്ത സ്വര്‍ണവും വില്പന നടത്തി ലഭിച്ച പണവും വിവിധ സ്ഥലങ്ങളില്‍നിന്നായി അന്വേഷണസംഘം കണ്ടെടുത്തു.

പോക്കറ്റടി സംഘത്തില്‍ പെട്ട മൂന്നു പേരും വളാഞ്ചേരിയില്‍നിന്നാണു തിരക്കുള്ള കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയത്.

ജ്വല്ലറികളില്‍ സാമ്പിള്‍ കാണിക്കുന്നതിനായി കൊണ്ടുവന്ന ഒരു കോടി രൂപയിലതികം വരുന്ന സ്വര്‍ണവുമായി കുറ്റിപ്പുറത്തുനിന്നു ബസില്‍ കയറിയ തൃശൂര്‍ സ്വദേശി ജിബിയുടെ ബാഗ് തുറന്ന് ആഭരണം അടങ്ങിയ ബോക്സ് കൈക്കലാക്കിയ സംഘം എടപ്പാളില്‍ ഇറങ്ങുകയായിരുന്നു.

Related posts

Leave a Comment