കൊച്ചി: വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്ന് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. കുട്ടികളുടെ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും അവരെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടാതെ സാഹചര്യതെളിവുകളും കണക്കിലെടുത്താണ് ഈ കണ്ടെത്തൽ. കുട്ടികൾ ലൈംഗിക പീഡനത്തിനിരയായതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു.