റോം: അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരേ കടുത്ത വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. നാടുകടത്തൽ ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നു മാർപാപ്പ പറഞ്ഞു.
യുഎസിലെ ബിഷപ്പുമാർക്ക് അയച്ച കത്തിലാണ് ട്രംപ് ഭരണകൂടനത്തിനെതിരേ മാർപാപ്പയുടെ രൂക്ഷവിമർശനം. നാടുകടത്തൽ മോശമായി കലാശിക്കുമെന്നും മാർപാപ്പ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളിൽനിന്നെത്തിയവരാണ് കുടിയേറ്റക്കാർ. ബലപ്രയോഗത്തിലൂടെയുള്ള നാടുകടത്തൽ അവരുടെ അഭിമാനം ഇല്ലാതാക്കും. ഇത്തരം നടപടികൾ മോശമായാണ് അവസാനിക്കുകയെന്നും മാർപാപ്പ ഓർമിപ്പിച്ചു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ഫ്രാൻസിസ് മാർപാപ്പ നേരത്തെയും വിമർശിച്ചിട്ടുണ്ട്.