അടൂര്‍: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ വിശദമായ അന്വേഷണത്തിനു പോലീസ് നിര്‍ദേശം. കേസില്‍ രണ്ടുപേരെയാണ് അടൂര്‍ പോലീസ് പിടികൂടിയത്്. ഇതില്‍ ഒരാള്‍ 15 വയസുള്ള കുട്ടിയാണ്. കുറ്റാരോപിതനായ എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി പത്താം മൈല്‍ കക്കാട്ടില്‍ വീട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡിലായി. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്.
ചേന്നംപുത്തൂര് കോളനിക്കു സമീപമായിരുന്നു സംഭവം. ഞായറാഴ്ച വൈകുന്നേരം ആറോടെ ഇയാള്‍ കുട്ടിയെ വീടിനു സമീപത്തുനിന്നു കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ മുറില് വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൗമാരക്കാരനും ലൈംഗികപീഡനത്തിന് വിധേയയാക്കി. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് കൗമാരക്കാരന് പീഡിപ്പിച്ചു.
സംഭവം ഉടനടി അറിഞ്ഞ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവിന്റെ സാന്നിധ്യത്തില്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ മഞ്ചുമോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി, തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം, പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തുകയും സുധീഷ് രമേഷിനെ ചേന്നംപുത്തൂര് കോളനിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂട്ടബലാത്സംഗകേസ് ആയതിനാല്‍ അടൂര്‍ ഡിവൈഎസ്പി ജി.. സന്തോഷ് കുമാറിനാണ് അന്വേഷണച്ചുമതല.
പ്രതിയുടെയും കൗമാരക്കാരന്റെയും ഫോട്ടോ ഫോണില്‍ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇരുവരുടെയും വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പോലീസ് കൈക്കൊണ്ടു. കൗമാരക്കാരനെ നിയമനടപടികള്‍ക്ക് വിധേയനാക്കുകയും വിവരം അമ്മയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. കൂടാതെ ശിശുസംരക്ഷണ ഓഫീസറെ അറിയിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. ഇയാളെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി.