തൃക്കൊടിത്താനം: ലഹരിക്ക് അടിമയായ സഹോദരന് സഹോദരിയെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആക്രമിച്ചു.കേസില്‍ മാടപ്പള്ളി മാമ്മൂട് വെളിയം പുളിക്കല്‍ ലിജോ സേവ്യറി(27)നെ തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ഇയാള്‍ ലഹരിക്കടിമയും നിരവധി ലഹരിക്കടത്തു കേസില്‍ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശേരി, തൃടിത്താനം, ചിങ്ങവനം സ്റ്റേഷനുകളില്‍ ലഹരിക്കടത്തു കേസുകളില്‍ ലിജോ പ്രതിയാണ്. എട്ടുമാസം മുമ്പ് ചിങ്ങവനത്ത് ലിജോയെ 22 ഗ്രാം എംഡിഎംഐയുമായി പോലീസ് അറസ്റ്റ് ചെയ്യുകയും ആറുമാസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിട്ടുണ്ട്.
രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞദിവസം ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറില്‍നിന്നു മദ്യപിച്ചു ലക്ക്കെട്ട് രാത്രി 11നു വീട്ടിലെത്തുകയും തന്നോടൊപ്പമുള്ള യുവതിയെ രാത്രി വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സഹോദരി ഇതിനെ എതിര്‍ത്തപ്പോള്‍ ഇയാള്‍ ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അച്ഛനെയും അമ്മയെയും ഇതിനുമുമ്പും പ്രതി ആക്രമിച്ചിട്ടുണ്ട്. സഹോദരിയെ ക്രൂരമായി ആക്രമിച്ചതിനുശേഷം ഇയാൾ വീടിനടുത്തുള്ള ഒരു റബര്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു.
തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ഗിരീഷ് കുമാര്‍, ഷിബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ എസ്. സ്മിതേഷ്, ഷഫീഖ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്.