നിന്നെക്കാണാൻ നല്ല ഭംഗിയുണ്ട്… പെണ്‍കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ഉമ്മവെച്ച് മധ്യവയസ്കൻ; മൂന്നുവര്‍ഷം തടവും അരലക്ഷം പിഴയും ശിക്ഷിച്ച് കോടതി

ചേര്‍ത്തല: പന്ത്രണ്ടു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം തടവും അരലക്ഷം പിഴയും ശിക്ഷ.

തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ചാത്തങ്കേരി വീട്ടില്‍ മധു(48)വിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്‌സോ) ശിക്ഷിച്ചത്.

പിഴയടയ്ക്കാത്ത പക്ഷം മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.വീടിനടുത്തുള്ള ക്ലബിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് തിരുവാതിര കളിയില്‍ പങ്കെടുത്ത് അടുത്തവീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതി വഴിയില്‍ വച്ച് കാണാന്‍ ഭംഗിയുണ്ട് എന്ന് പറഞ്ഞ് ഉമ്മവച്ചെന്നായിരുന്നു കേസ്.

അസ്വസ്ഥയായ പെണ്‍കുട്ടി അമ്മയോട് പറയുകയും തുടര്‍ന്ന് കേസ് കൊടുക്കുകയുമായിരുന്നു. 2023 ഏപ്രില്‍ പൂച്ചാക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 15 സാക്ഷികളെയും 10 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്‍ത്തികേയന്‍, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.

Related posts

Leave a Comment