ജിംനേഷ്യത്തിലെത്തിയ കുട്ടികളെ മദ്യം നല്‍കിയ ശേഷം പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി; കുട്ടിയുടെ പരാതിയില്‍ ജിംനേഷ്യം നടത്തിപ്പുകാരനെ അറസ്റ്റു ചെയ്തു

TCR-ARRESTരാജാക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷം പ്രകൃതിവരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാജാക്കാട കരുവച്ചാട്ട് സുജിത് (37) നെയാണ് രാജാക്കാട് പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേര്‍കൂടി ഉണ്ടെന്നാണ് സൂചന. രാജാക്കാട് സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ രണ്ടിനു പരാതിക്കാരനെയും ഒരു സഹപാഠിയെയും സുജിത്തും സുഹൃത്തുക്കളുംചേര്‍ന്ന് നിര്‍ബന്ധിച്ച് രാജാക്കാടുള്ള ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ലൈംഗികചൂഷണം നടത്തിയെന്നുമാണ് പോലീസ് പറയുന്നത്.

പീഡനത്തിനിരയായ കുട്ടികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായി. ഇവരുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ വീട്ടുകാര്‍ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. വിദ്യാര്‍ഥിയുടെ പരാതിയെതുടര്‍ന്ന് രാജാക്കാട് പോലീസ് കേസെടുത്തു. രാജാക്കാടുനിന്നും ഇന്നലെ രാവിലെയാണ് ഒന്നാംപ്രതിയായ സുജിത്തിനെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വേറെയയും കേസുകളുണ്ട്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ എട്ടുമാസം മുന്‍പ് കാറില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ച കേസിലെ ഒന്നാംപ്രതിയാണ് സുജിത്. പന്നിയാര്‍കുട്ടിയില്‍ കടയടച്ച് വീട്ടിലേക്കു മടങ്ങുകയായിരുന്ന വ്യാപാരിയെ തലയ്ക്കടിച്ചു വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്.

വിവിധ കേസുകളില്‍ ജാമ്യത്തിലിറങ്ങിയശേഷം നാലുമാസം മുന്‍പ് ഒന്നര കിലോഗ്രാമിലധികം കഞ്ചാവുമായി ഇയാളെ അടിമാലിയില്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. സ്ഥിരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഇയാള്‍ ഗുണ്ടാപട്ടികയില്‍പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.

രാജാക്കാട് ടൗണില്‍ ഇയാളുടെ ഉടമസ്ഥതിയിലുള്ള ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്നു കച്ചവടവവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ചിനും വിവരം ലഭിച്ചിരുന്നു. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.

Related posts