കായംകുളം: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസിലെപ്രതി അറസ്റ്റിൽ. ചെങ്ങന്നൂർ ആല കോടുകുളഞ്ഞി തെങ്ങുംപള്ളിൽ വീട്ടിൽ നിന്നു പുലിയൂർ പൂമലച്ചാൽ മുറിയിൽ ആനത്താറ്റ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൈലാസ് നാഥിനെ (21) യാണ് കായംകുളം പോലീസ് പിടികൂടിയത്.
വള്ളികുന്നം സ്വദേശിനിയായ ഇരുപതുകാരിയെ സ്ഥിരമായി ശല്യം ചെയ്തതിന് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധത്തിലാണ് യുവതിയെ തട്ടിക്കൊണ്ടു പോവുകയും യുവതിയുടെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഡിവൈഎസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, ഗോപകുമാർ, രതീഷ്, സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.