കൊച്ചി: ഗുരുതരമായി പരിക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിന് സ്കൂട്ടര്‍ യാത്രിക വഴി കൊടുത്തില്ലന്ന് പരാതി. തുടർച്ചെയായി ഹോണടിച്ചിട്ടും യുവതി സ്കൂട്ടര്‍ ഒതുക്കി നല്‍കിയില്ലെന്നാണ് പരാതി. കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ശനിയാഴ്ചയാണ് സംഭവം.
കൈ അറ്റുപോയ രോഗിയുമായി ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. പോകുന്ന വഴിയിൽ ആംബുലൻസിനു തൊട്ടുമുന്നില്‍ സ്കൂട്ടറിൽ പോയിരുന്ന സ്ത്രീ മാര്‍ഗതടസം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആംബുലന്‍സിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് വീഡിയോ ചിത്രീകരിച്ചത്.
രോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം ആംബുലന്‍സ് ഡ്രൈവര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. സ്കൂട്ടറിന്റെ രജിസ്ട്രേഷന് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് യുവതി ഓടിച്ചിരുന്നത്. ഇവരോട് തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചു.