‘നുണപ്രചാരണങ്ങൾ നടത്തരുതേ…’ കടന്നുപോവുന്ന അവസ്ഥ വെളിപ്പെടുത്തി പവിത്രലക്ഷ്മി

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നതെന്നു വെളിപ്പെടുത്തി നടി പവിത്ര ലക്ഷ്മി. തന്‍റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ കണ്ട് പല ഊഹാപോഹങ്ങളും തന്നെക്കുറിച്ച് പ്രചരിക്കുന്നുണ്ടെന്നും അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ നടത്തുന്നത് തീർത്തും നിരുത്തരവാദപരമാണെന്നും പവിത്രലക്ഷ്മി.

എന്‍റെ ശാരീരിക അവസ്ഥയെപ്പറ്റിയും ശരീരഭാരത്തെപ്പറ്റിയും നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട് അടുത്തിടെ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇക്കാര്യത്തെക്കുറിച്ച് നിരവധി തവണ ഞാൻ വിശദീകരണങ്ങളും വെളിപ്പെടുത്തലും നടത്തിയിട്ടും ഇതൊന്നും കുപ്രചരണങ്ങൾ അവസാനിക്കുന്നില്ല. ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തു, ഞാൻ അതും ഇതുമൊക്കെ ചെയ്തു തുടങ്ങിയ തരത്തിലുള്ള അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ നടത്തുന്നത് തീർത്തും നിരുത്തരവാദപരമാണ്. ചില അഭിപ്രായങ്ങൾ വളരെ മോശവും ക്രൂരവുമാണ് അതെന്താണെന്ന് പറയാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.

വീണ്ടും നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നത് എന്താണെന്നാൽ ഞാൻ ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്, ഞാൻ അതിനുള്ള ചികിത്സയിലാണ്, എനിക്ക് ശരിയായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ട്. എന്നോടുള്ള യഥാർഥ കരുതലും സ്നേഹവും കൊണ്ട് എന്നെ അന്വേഷിക്കുന്നവരോട് ഒരുപാട് നന്ദി, നിങ്ങളുടെ സ്നേഹവും കരുതലും ഈ സമയത്ത് എനിക്ക് ഏറ്റവും വിലപ്പെട്ടതാണ്.എല്ലാ മാധ്യമങ്ങളോടും വ്യക്തികളോടും എനിക്ക് പറയാനുള്ളത് നിങ്ങളുടെ റീച്ചിന് വേണ്ടി എന്നെക്കുറിച്ച് നുണപ്രചാരണങ്ങൾ നടത്തരുത്. ഇത് കഴിഞ്ഞാലും എനിക്ക് ഒരു ജീവിതവും ഭാവിയുമുണ്ട്.

അത് ഇപ്പോഴുള്ളതിനേക്കാൾ കുഴപ്പത്തിലാക്കി എന്നെ ബുദ്ധിമുട്ടിക്കരുത്. നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ദയവായി മറ്റുള്ളവരുടെ നേരെയും ചെയ്യരുത്. നിങ്ങളിൽ നിന്ന് ഒരല്പം ബഹുമാനവും സ്നേഹവും കരുണയുമാണ് ഞാനിപ്പോൾ ആവശ്യപ്പെടുന്നത്. ഇത്രയും കാലം എനിക്ക് തന്ന സ്നേഹബഹുമാനങ്ങൾ ഇനിയും ഉണ്ടാകണം.

നിങ്ങളുടെ പ്രിയപ്പെട്ട പെൺകുട്ടി പൂർവാധികം കരുത്തോടെ ഉടൻ തിരിച്ചുവരും, നന്ദി.വിവേകശൂന്യമായ കമന്‍റുകളുമായി എത്തുന്നവർ അത് സ്വന്തം കൈയിൽ തന്നെ വച്ചാൽ മതി എന്ന് തുറന്നുപറയാൻ വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് പങ്കുവയ്ക്കുന്നത്. നിങ്ങളിൽ ചിലരുടെ തെറ്റായ ധാരണകളും വിധിന്യായങ്ങളും കണ്ട് ഞാൻ മടുത്തു കഴിഞ്ഞു, ഇനിയും അങ്ങനെ തന്നെ തുടരാനാണു ഭാവമെങ്കിൽ അവഗണിക്കാൻ തന്നെയാണ് തീരുമാനം- പവിത്ര ലക്ഷ്മി വ്യക്തമാക്കി. കൊയമ്പത്തൂർ സ്വദേശിയായ പവിത്ര ലക്ഷ്മി മണിരത്നം ചിത്രം ‘ഓക്കെ കൺമണി’യിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ഉല്ലാസം എന്ന ഷെയ്ൻ നിഗം ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു.

Related posts

Leave a Comment