വനിതാപഞ്ചായത്ത് അംഗത്തെ ലീഗ് നേതാവായ മെമ്പര്‍ പഞ്ചായത്ത് ഹാളില്‍ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ കാട്ടി നേതാവും കൂട്ടാളിയും വീണ്ടും ബലാത്സംഗത്തിന് ഇരയാക്കി, മലപ്പുറത്തു നിന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യമെന്ത് ?

rapeമുസ്ലീം ലീഗിനെതിരായ ശക്തമായ ആരോപണവുമായി എ.എന്‍. ഷംസീര്‍ നിയമസഭയില്‍. ലീഗ് വനിതാ അംഗത്തെ ലീഗുകാരനായ മറ്റൊരു മെംബര്‍ പഞ്ചായത്ത് ഓഫീസില്‍വച്ച് പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ മൊബൈലിലാക്കി തുടര്‍പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നുമാണ് ആരോപണം. കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഷംസീര്‍ സബ്മിഷനുമായി രംഗത്തെത്തിയത്. മലപ്പുറം കണ്ണമംഗലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അംഗമായ ലീഗിന്റെ വനിതാ മെമ്പറെ പഞ്ചായത്തിലെ മറ്റൊരു ലീഗ് മെമ്പറും ലീഗ് പ്രവര്‍ത്തകനും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ നെടുമ്പള്ളി സെയ്ദലവിയും, സുഹൃത്തും ലീഗ് പ്രവര്‍ത്തകനുമായ ഫസലുല്‍ ആബിദുമാണ് കേസിലെ പ്രതികള്‍.

സഹമെമ്പറെ ലീഗ് നേതാവ് പഞ്ചായത്ത് ഹാളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറയുന്നു. പിന്നീട് ഈ പീഡനത്തിന്റെ ചിത്രങ്ങള്‍ കാട്ടി, വനിതാമെമ്പറെ വീട്ടില്‍ അതിക്രമിച്ച് കയറി നേതാവ് ബലാത്സംഗം ചെയ്തു. പുറത്ത് പറഞ്ഞാല്‍ ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാര്‍ച്ച് ഒന്നിന് പൊലീസില്‍ വനിതാഅംഗം മൊഴി നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

ലീഗ് പ്രവര്‍ത്തകനായ ഫസല്‍ ആബിദ് അവിഹിതബന്ധമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, വ്യത്യസ്തസ്ഥലങ്ങളിലെ ഹോട്ടലുകളിലെത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പുറത്ത് പറഞ്ഞാല്‍ ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാര്‍ച്ച് ഒന്നിന് പോലീസില്‍ വനിതാ അംഗം മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫസലുല്‍ ആബിദ് വനിത മെമ്പറുടെ അവിഹിത ബന്ധമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നിരവധി തവണ ബലാത്സംഗം ചെയ്തത്.

Related posts