അമ്മ 11 കാരി മകളെ ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പരാതി; അമ്മയ്ക്ക് എതിരെ പോലീസ് കേസെടുത്തു;എന്നാൽ അബദ്ധത്തിൽ പറ്റിയതാണെന്ന് അമ്മ

POLLALകാട്ടാക്കട  :    അമ്മ മകളെ ചട്ടുകം കൊണ്ട് പൊള്ളിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്മയ്ക്ക് എതിരെ നെയ്യാർഡാം പോലീസ് കേസെടുത്തു. കുറ്റിച്ചൽ ഉത്തരംകോട് ചപ്പാത്ത് പൂച്ചപ്പാറ കോളനിയിൽ സരിതയ്ക്ക് എതിരെയാണ് കേസ്.  ഇന്നലെ വൈകിട്ടാണ് സംഭവം.  സ്ഥലത്തെ പഞ്ചായത്ത് അംഗം വൽസലാ രാജൻ നൽകിയ മൊഴിയെ തുടർന്നാണ് കേസ്സ് എടുത്തതെന്ന് എസ്.ഐ സന്തോഷ് കുമാർ പറഞ്ഞു.

സരിതയും മകൾ ഷിമിയും തമ്മിൽ വഴക്കു നടന്നു. തുടർന്ന് അമ്മ മകളുടെ ദേഹത്ത് ചട്ടുകം കൊണ്ട് പൊള്ളിക്കുകയും ചെയ്തു.അമ്മ സരിതയും  ബന്ധുക്കളും ഷിമിയെ ആശുപത്രിയിൽ എത്തിക്കുന്നതായി കൊണ്ടു പോകുന്നതിനിടെയാണ് സംഭവം അറിഞ്ഞ് പഞ്ചായത്ത് അംഗം എത്തിയതും ആ വിവരം പോലീസിന് കൈമാറിയതും തുടർന്ന് കേസ്സ് എടുത്തതും.
ഷിമി ഇപ്പോൾ എസ്.എ.ടി ആശുപത്രിയിൽ ചികിൽസയിലാണ്.ഈ കുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്.

എന്നാൽ അമ്മ നൽകുന്നത് മറ്റൊരു മൊഴിയാണെന്ന് പോലീസ് പറയുന്നു. വഴക്കിനിടെ അമ്മയുടെ കയ്യിലിരുന്ന ചട്ടുകം പെണ്‍കുട്ടി പിടിച്ചതാണെന്നും അതു വഴിയാണ് പൊള്ളലേറ്റതെന്നും അവർ പറയുന്നു. എന്നാൽ സ്ഥലവാസികളുടേയും പഞ്ചായത്ത് അംഗത്തിന്‍റെയും മൊഴി പ്രകാരമാണ് കേസ്സ് എടുത്തിരിക്കുന്നത്. ഇനി തുടർ അന്വേഷണം നടത്തിശേഷമേ ഇവരെ അറസ്റ്റ് രേഖപ്പെടുത്തുവെന്ന് എസ്.ഐ അറിയിച്ചു. ഉത്തരം കോട് ഹൈസ്ക്കൂളിലെ അഞ്ചാം  തരം വിദ്യാർഥിനിയാണ് ഷിമി.

Related posts