ഉമ്മുസല്‍മയുടെ മരണം ആത്മഹത്യയല്ല, ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കേ ഷെരീഫുമായി അടുപ്പത്തിലായി, ഗര്‍ഭിണിയായതോടെ ഇരുവരും തമ്മില്‍ അടിയായി, കാടാമ്പുഴയിലെ 28കാരിയുടെ മരണത്തില്‍ നിഗൂഡത അഴിയുന്നു

sexകാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയും മകനും മരിച്ച സംഭവം കൊലപാതകം. യുവാവ് അറസ്റ്റില്‍. പല്ലിക്കണ്ടത്ത് വലിയ പുരക്കല്‍ മരക്കാരിന്റെ മകള്‍ ഉമ്മുസല്‍മ (26), മകന്‍ ദില്‍ഷാദ് (ഏഴ്) എന്നിവരെയാണ് കഴിഞ്ഞ മാസം 24 ന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ഷെരീഫ് (38) നെ വളാഞ്ചേരി സി.ഐ. കെ.എം.സുലൈമാന്‍ അറസ്റ്റ് ചെയ്തു.

ഭര്‍ത്താവും വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞുനില്‍ക്കുകയായിരുന്ന ഉമ്മുസല്‍മയുമായി ഭാര്യയും മൂന്നു മക്കളുമുള്ള പ്രതി കഴിഞ്ഞ മൂന്നു വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തില്‍ ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും ചെയ്തു. പൂര്‍ണ ഗര്‍ഭിണിയായ ഉമ്മുസല്‍മയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആശുപത്രിയില്‍ തന്നോടൊപ്പം നില്‍ക്കണമെന്നും അല്ലാത്തപക്ഷം ഭാര്യവീട്ടില്‍ പ്രശ്‌നമുണ്ടാക്കുമെന്നും ഉമ്മുസല്‍മ പ്രതിയോട് പറഞ്ഞു.

ക്ഷുഭിതനായ പ്രതി ഉമ്മുസല്‍മ്മയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം കണ്ടുവന്ന ഉമ്മുസല്‍മയുടെ മകന്‍ ദില്‍ഷാദിനെയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരുടെയും കൈ ഞരമ്പുകള്‍ മുറിച്ചു. വാതില്‍ പൂട്ടിയതിനു ശേഷം ചാവി വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയും ചെയ്തു. ഉമ്മുസല്‍മയുടെ വീട്ടില്‍ മുഹമ്മദ് ഷെരീഫ് നിത്യസന്ദര്‍ശകനാണെന്ന നാട്ടുകാരുടെ മൊഴിയാണ് കേസിന് തുമ്പായത്. ഉമ്മുസല്‍മയുടെയും മകന്റെയും മരണശേഷം ഇയാള്‍ ഇവിടേക്ക് വന്നിരുന്നില്ല. കഴിഞ്ഞ ദിവസം കഞ്ഞിപ്പുരയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.

Related posts