അയാള്‍ എന്നെ കയറിപ്പിടിച്ചു, ഞാന്‍ അലറിക്കരഞ്ഞു… തനിക്കും ഡ്രൈവറില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നെന്ന് പത്മപ്രിയയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…

padma-600പ്രമുഖ നടി ഭാവനയ്ക്കു നേരെ കൊച്ചിയില്‍ നടന്ന ആക്രമണത്തിന്റെ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടെങ്കിലും സംഭവത്തിന്റെ പിന്നിലെ യഥാര്‍ഥ വസ്തുത ഇതുവരെ വെളിപ്പെട്ടിട്ടില്ല. ആ സംഭവത്തിനു ശേഷം സമാനമായ നുഭവങ്ങള്‍ പങ്കുവച്ച് നിരവധി നടിമാര്‍ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ നടി പത്മപ്രിയയും സമാനമായ അനുഭവം പങ്കുവച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന അനുഭവം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും പരാതി നല്‍കാന്‍ ആരും ഉപദേശിച്ചില്ലെന്നും പത്മപ്രിയ പറയുന്നു.

സിബിമലയില്‍ സംവിധാനം ചെയ്ത ‘അമൃതം’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം. ലൊക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് വരികയായിരുന്നു പത്മപ്രിയ. ഹോട്ടലിലേക്കുള്ള യാത്രയില്‍ കാറിനുള്ളില്‍ പത്മപ്രിയയും െ്രെഡവറും മാത്രമായിരുന്നു. പല ദിവസങ്ങളിലും ഇതേ ഡ്രൈവര്‍ക്കൊപ്പം പത്മപ്രിയ സഞ്ചരിച്ചിട്ടുള്ളതുകൊണ്ട് അവര്‍ക്ക് പേടിയൊന്നും തോന്നിയിരുന്നില്ല.

എന്നാല്‍ ഒരു ദിവസം ഡ്രൈവര്‍ തനിനിറം കാണിച്ചു. പത്മപ്രിയയെ കാറില്‍ കൊണ്ടുവന്ന ഡ്രൈവര്‍ ഹോട്ടലിനു മുമ്പില്‍ എത്തിയപ്പോള്‍ അവരെ കയറിപ്പിടിക്കുകയായിരുന്നു. ഭയന്നു വിറച്ച നടി അലറിക്കരഞ്ഞു. ആരോ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഹോട്ടലില്‍ താമസിച്ചിരുന്ന നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ ഒാടിയെത്തി. തുടര്‍ന്ന് ഡ്രൈവറെ താക്കീത് ന്ല്‍കി വിട്ടയയ്ക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കാന്‍ താന്‍ തുനിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ നിരുത്സാഹപ്പെടുത്തിയെന്നും പത്മപ്രിയ പറയുന്നു. അന്ന് പരാതികളില്ലാതിരുന്നതുകൊണ്ട് െ്രെഡവര്‍ക്കെതിരെ കേസോ ശിക്ഷയോ ഒന്നുമുണ്ടായില്ല, എന്നതുമാത്രമല്ല അന്നത് പുറം ലോകം അറിയാതിരിക്കാന്‍ കാരണമാവുകയും ചെയ്തു. പത്മപ്രിയയെ ആക്രമിച്ച ഡ്രൈവര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ വിലസുകയാണെന്നാണ് വിവരം.

Related posts