ഒരു പോസ്റ്റിന് 15 ലക്ഷത്തോളം രൂപ! ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും സ്വാധീനിക്കപ്പെടുന്ന പണക്കാരിയായി ടൈം മാഗസിന്‍ തെരഞ്ഞെടുത്ത സുന്ദരി പെണ്‍കുട്ടിയെക്കുറിച്ചറിയാം

htgfhfഇന്‍സ്റ്റഗ്രാം എന്നത് സമയംപോക്കിന് മാത്രമുള്ളതല്ല മറിച്ച് കാശുവാരാനുള്ള ഉപാധികൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഹുദാ കാട്ടന്‍ എന്ന യുവതി. ദുബായ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹുദാ കാട്ടന്‍ ഇതിന് മുമ്പ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് ടൈം മാസികയുടെ ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനിക്കപ്പെടുന്ന വ്യക്തിത്വങ്ങളുടെ വാര്‍ഷിക പട്ടികയില്‍ ഉള്‍പ്പെട്ടപ്പോഴാണ്. ഇപ്പോഴിതാ ഈ സുന്ദരിയെ തേടി മറ്റൊരു വിലാസം കൂടിയെത്തിയിരിക്കുന്നു. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമിലെ ഏറ്റവും വലിയ പണക്കാരി കൂടിയാണ് ഹുദാ കാട്ടനിപ്പോള്‍. ഓരോ പോസ്റ്റിനും 66,000 ദിര്‍ഹം പ്രതിഫലം പറ്റുന്ന ഹുദയുടെ ബ്യൂട്ടി ടിപ്സുകള്‍ 20 ഇന്‍സ്റ്റാഗ്രാം യൂസര്‍മാരില്‍ ഒരാള്‍ വീതം പിന്തുടരാറുണ്ടത്രേ. ഇന്റര്‍നെറ്റില്‍ സ്വാധീനിക്കപ്പെടുന്ന 25 പേരുടെ പട്ടികയാണ് നേരത്തേ ടൈം മാഗസിന്‍ തയ്യാറാക്കിയത്. ഇതില്‍ പോപ്പ് താരം കാറ്റി പെറി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, എഴുത്തുകാരി ജെ കെ റൗളിംഗ് തുടങ്ങിയവരും ഉണ്ട്.

This Gucci Tiger ?

A post shared by Huda Kattan (@hudabeauty) on

സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഗോളശ്രദ്ധയും വാര്‍ത്തയും സൃഷ്ടിക്കാനുള്ള കഴിവാണ് ഈ പട്ടികയിലേയ്ക്ക് പരിഗണിക്കാന്‍ മാനദണ്ഡമാക്കിയത്. സെലിബ്രിറ്റികളേയും സ്വാധീനിക്കപ്പെടുന്നവരേയും തരം തിരിച്ചുള്ള പട്ടികയില്‍ സ്വാധീനിക്കപ്പെടുന്നവരുടെ പട്ടികയിലാണ് ഹുദയെത്തിയത്. സെലിബ്രിറ്റികളില്‍ പാട്ടുകാരി സെലീനാഗോമസാണ് ആദ്യമെത്തിയത്. ഇറാഖി അമേരിക്കന്‍ സൗന്ദര്യവിദഗ്ധയായ കാട്ടന്‍ 2010 ല്‍ മേക്കപ്പുമായി ബന്ധപ്പെട്ട് ബ്ളോഗ് എഴുത്ത് തുടങ്ങിയത് മുതലാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇന്‍സ്റ്റാഗ്രാമില്‍ ഇവര്‍ക്ക് ഇപ്പോള്‍ 20 ദശലക്ഷം ഫോളോവേഴ്സുണ്ട്. സൗന്ദര്യവര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഇവര്‍ പ്രസിദ്ധീകരിക്കുന്ന എഴുത്തുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. പുതുതായി എത്തുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രധാന സവിശേഷതകള്‍ എടുത്തുകാട്ടി അവരുടെ പ്രമോഷനും കാട്ടന്‍ ഏറ്റെടുത്ത് നടത്താറുണ്ട്. ട്യേൂട്ടോറിയലുകള്‍, സൗന്ദര്യ സംവിധാനങ്ങള്‍, ഉല്‍പ്പന്ന വാര്‍ത്തകള്‍ പ്രമോഷണല്‍ പോസ്റ്റുകള്‍ എന്നിവയ്ക്കെല്ലാം വന്‍ ആരാധകരാണുള്ളത്. ഇവരുടെ ഓരോ പോസ്റ്റിനും 18,000 ഡോളര്‍ വീതം കിട്ടുന്നുണ്ടെന്നാണ് പോപ് ഷുഗര്‍ ഡോട്ട് കോം വെബ്സൈറ്റ് പറയുന്നത്. സെഫോറാ ഷോപ്പുകള്‍ വഴിയാണ് ഇവരുടെ ഉത്പ്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

Related posts