അവള്‍ ആ രഹസ്യം വെളിപ്പെടുത്തിയപ്പോള്‍ ഞാന്‍ ഞെട്ടി, സിനിമ കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ തുണികൊണ്ട് അവളെ ചേര്‍ത്ത് ഞാന്‍ വയറില്‍കെട്ടി വയ്ക്കും, ഭീമന്‍ രഘു ആ കൊച്ചു വലിയ കാര്യം വെളിപ്പെടുത്തുന്നു

നായകനായി വന്ന് വില്ലനായി, പിന്നീട് കോമഡി ട്രാക്കിലൂടെ ചിരിപ്പിച്ച് ചിരിപ്പിച്ച് ചിരിപ്പിച്ച് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനിറങ്ങി, ഇതിനിടയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗവും വലിച്ചെറിഞ്ഞു. പറഞ്ഞുവരുന്നത് ഭീമന്‍ രഘു എന്ന അഭിനേതാവിനെ കുറിച്ചാണ്. ജൂണിയര്‍ ജയനായി വന്ന ഭീമന്‍ രഘു ഇപ്പോള്‍ കോമഡി റോളുകളിലൂടെ രണ്ടാംവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. അടുത്തിടെ ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഭീമന്‍ രഘു ഭാര്യയ്‌ക്കൊപ്പമുള്ള ഒരു രസകരമായ സംഭവം വിവരിക്കുന്നതിങ്ങനെ-

സര്‍വീസില്‍ പ്രവേശിച്ച സമയത്തായിരുന്നു എന്റെ വിവാഹം. പട്ടാളക്കാരന്റെ മകള്‍. അതുകൊണ്ട് തന്നെ ചിട്ടയായ ജീവിതശൈലിയായിരുന്നു ഭാര്യ സുധയ്ക്കും. ഒരു നാട്ടിന്‍പുറത്തുകാരി, ശബ്ദം ഉയര്‍ത്തി സംസാരിച്ചാലോ, മുഖം കറുപ്പിച്ചൊന്ന് നോക്കിയാലോ പൊട്ടിക്കരയുന്ന ഒരു പെണ്‍കുട്ടി. ഭാര്യ എന്ന നിലയില്‍ എന്നോട് ഈ നിമിഷംവരെ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല. അഥവാ ഞാന്‍ അറിഞ്ഞുചെയ്താല്‍ തന്നെ ഒരു പുഞ്ചിരി. അതുമാത്രമാണ് മറുപടി. കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലിചെയ്യുന്ന സമയം. ലാസ്റ്റ് ഫ്‌ളൈറ്റുകൂടി പോയിക്കഴിഞ്ഞ ശേഷമാണ് ഞാന്‍ വീട്ടിലേക്കു പോകുന്നത്. ഒന്നു ഫ്രഷായശേഷം ഭാര്യയെക്കൂട്ടി നേരെ തീയറ്ററിലേക്ക്. ഹിന്ദി, തമിഴ് സിനിമകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഞാന്‍ ആസ്വദിച്ച് കാണും.

സുധ തിയേറ്ററില്‍ക്കിടന്ന് സുഖമായി ഉറങ്ങും. അങ്ങനെ ഒരിക്കല്‍ സിനിമ കഴിഞ്ഞിറങ്ങുകയാണ്. ക്വാര്‍ട്ടേഴ്‌സിലേക്ക് വരുന്നവഴിയില്‍ ഞാന്‍ ഓരോ കാര്യങ്ങള്‍ അവളോട് പറയുകയാണ്. പക്ഷേ തിരിച്ച് മറുപടിയൊന്നും കിട്ടുന്നില്ല. വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ എന്റെ പിറകില്‍ ചാരിക്കിടന്ന് ഉറങ്ങുകയാണ്. തട്ടിവിളിച്ചപ്പോള്‍ ഉറക്കച്ചടവില്‍ നിന്നും അവള്‍ എഴുന്നേറ്റു. ബുള്ളറ്റില്‍ യാത്രചെയ്യുമ്പോള്‍ പിറകിലിരിക്കുന്ന ആള്‍ ഉറങ്ങിയാല്‍ എന്തൊക്കെ അപകടങ്ങള്‍ വരുമെന്നറിയാമോ എന്ന ചോദ്യത്തിന് അവള്‍ നല്‍കിയ മറുപടി എന്താണെന്നോ?

‘ഇന്ന് മാത്രമല്ലല്ലോ, എപ്പോഴും ഇങ്ങനെയല്ലേ വരുന്നത്! സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. ഒടുവില്‍ ഒരു സൂത്രം കിട്ടി. സിനിമ കണ്ടിറങ്ങിവന്ന് ബുള്ളറ്റില്‍ ഇരിക്കുമ്പോള്‍ കട്ടിയുള്ള മറ്റൊരു തുണികൊണ്ട് അവളെ ചേര്‍ത്ത് ഞാന്‍ വയറില്‍കെട്ടി വയ്ക്കും. അപ്പോള്‍പ്പിന്നെ വീടുവരെ സുരക്ഷിതമായി അവിടെത്തന്നെ ഇരുന്നോളും.’ നിസാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നയാളാണ് ഞാന്‍. ചിലപ്പോള്‍ ദേഷ്യപ്പെടും. ആ സമയത്ത് അവള്‍ റൂമില്‍പോയി കരയും. പിണക്കം ഉണ്ടാക്കിയത് ഞാനായതുകൊണ്ട് പരിഹരിക്കാനും ഞാന്‍ തന്നെ മുന്‍കൈയെടുക്കും. കരഞ്ഞുകൊണ്ടിരിക്കുന്ന ഭാര്യയെ പിറകില്‍നിന്നും വട്ടംപിടിച്ച് അവളുടെ ചെവിയില്‍ ഒരുപാട്ട് പാടും.

എന്നിട്ട് നെറ്റിയില്‍ ഒരുമ്മകൂടി കൊടുക്കും. അതോടെ സുധയുടെ സങ്കടമെല്ലാം മാറും. മൂന്നു മക്കളാണ് ഞങ്ങള്‍ക്ക്. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. രാധിക, രഞ്ജിത്, രേവതി. മൂത്തയാള്‍ വിവാഹം കഴിഞ്ഞ് ഹൈദരാബാദിലാണ്. അവളും ഭര്‍ത്താവും അസിസ്റ്റന്റ് പ്രൊഫസര്‍മാരാണ്. രണ്ടാമത്തെ മകന്‍ ഇന്ത്യന്‍ റെയില്‍വേയിലാണ്. മരുമകള്‍ ഓരോ ടെസ്റ്റുകള്‍ എഴുതി നില്‍ക്കുകയാണ്. കൂടാതെ റിസര്‍ച്ചും ചെയ്യുന്നുണ്ട്. ഇളയമകള്‍ ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലാണ്. അവള്‍ ബാങ്കിലും മരുമകന്‍ നേവിയിലും. മൂന്നു പേരക്കുട്ടികളുണ്ട്. മുന്നു മക്കള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കി. നല്ല രീതിയില്‍ വിവാഹം കഴിച്ചയച്ചു. എല്ലാവരും സുഖമായി ജീവിക്കുന്നു.

Related posts