ട്രെയിന്‍ യാത്രയ്ക്കിടെ കടന്നുപിടിച്ച യുവാക്കളില്‍ നിന്നും മകളെ രക്ഷിക്കാന്‍ അമ്മയുടെ കടുംകൈ, ഉത്തര്‍പ്രദേശിലെ സൗമ്യയെ അമ്മ രക്ഷിച്ചത് ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ പീഡനശ്രമത്തില്‍നിന്നും രക്ഷപെടാന്‍ ഓടുന്ന ട്രെയിനില്‍നിന്നും അമ്മയും മകളും പുറത്തേക്കുചാടി. കാണ്‍പുരിലെ ചാന്ദാരി സ്റ്റേഷനു സമീപമായിരുന്നു സംഭവം. അമ്മയേയും മകളേയും പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോല്‍ക്കത്ത സ്വദേശിയായ സ്ത്രീക്കും മകള്‍ക്കുമാണ് ദുരവസ്ഥയുണ്ടായത്. ഇരുവരും ഡല്‍ഹി-ഹൗറ സ്‌പെഷല്‍ ട്രെയിനില്‍ ഡല്‍ഹിയില്‍നിന്നും വരികയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് അമ്മയും മകളും ഡല്‍ഹിയില്‍നിന്ന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രതിരിച്ചത്. ബോഗിയില്‍ ഈ സമയം നാലോളം യാത്രക്കാരുണ്ടായിരുന്നതായി സ്ത്രീ പറയുന്നു.

ടോയ്ലറ്റില്‍ കയറിയ മകളെ കടന്നുപിടിച്ചയാളില്‍നിന്നും മകളെ രക്ഷപെടുത്തി സ്ത്രീ ട്രെയിനില്‍നിന്നും പുറത്തേക്കു ചാടുകയായിരുന്നു. സഹായത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Related posts