കൊല്ലം ശൂരനാട് പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ബംഗാളി യുവാവിനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു, പിന്നാലെയെത്തിയ പോലീസും നാട്ടുകാരും തമ്മില്‍ കൂട്ടയടിയും, ഇന്നലെ രാത്രി നടന്നത് ഇതൊക്കെ

കൊല്ലം ശൂരനാട് ഞായറാഴ്ച്ച രാത്രി നടന്ന കൂട്ടയടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്കുന്നത്. ശൂരനാട് ജംഗ്ഷനടുത്താണ് സംഭവം. ഇവിടെ ഒരു വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ കുളിക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ബംഗാളിയെ നാട്ടുകാര്‍ പിടികൂടി. ഇയാളെ നാട്ടുകാര്‍ പിടികൂടി നന്നായി പെരുമാറിയശേഷം പോലീസിനെ വിളിച്ചു. എന്നാല്‍ പിന്നീടായിരുന്നു സംഭവങ്ങളുടെ തുടക്കം.

ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബംഗാള്‍ സ്വദേശി. സ്ഥാപനത്തോടുചേര്‍ന്നുള്ള വീടിന്റെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തുന്നതിനിടയില്‍ ഭിത്തിയിലെ വെന്റിലേറ്ററില്‍ മൊബൈല്‍ ക്യാമറ കണ്ട് പെണ്‍കുട്ടി ബഹളം വയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബംഗാള്‍ സ്വദേശി സ്ഥാപനത്തോടുചേര്‍ന്നുള്ള താമസ്ഥ സ്ഥലത്ത് മുറിയില്‍ കയറി വാതിലടച്ചു.

സംഘടിതരായെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും യുവാവിന്റെ താമസ സ്ഥലം വളയുകയും ചെയ്തു. പോലീസെത്തി ബംഗാള്‍ സ്വദേശിയെ അറസ്റ്റുചെയ്യുന്നതിനിടയില്‍ നാട്ടുകാര്‍ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്ത പോലീസുമായി നാട്ടുകാരില്‍ ചിലര്‍ കോര്‍ത്തു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ കല്ലേറിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരില്‍ ചിലര്‍ക്കും പരിക്കുണ്ട്.

ശൂരനാട് സ്റ്റേഷനിലെ പോലീസുകാരായ ഉമേഷ്, വിഷ്ണുനാഥ് എന്നിവര്‍ ഉള്‍പ്പെടെ ആറുപോലീസുകാര്‍ക്ക് പരിക്കേറ്റു. എസ്ഐ സജീഷ്‌കുമാറിനും അടിയേറ്റു. കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാട്ടുകാരായ 12പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.

Related posts