ട്രെയിനിൽ നിന്നു വീണു യുവാക്കൾക്കു ഗുരുതര പരിക്ക്; കൊല്ലം സ്വദേശികളെന്നു കരുതപ്പെടുന്ന അമൽ (22), സുജിത് (24) എന്നിവർക്കാണു പരിക്കേറ്റത്

കൊച്ചി: ഓടുന്ന ട്രെയിനിൽ നിന്നു വീണു യുവാക്കൾക്കു ഗുരുതരമായി പരിക്കേറ്റു. കൊല്ലം സ്വദേശികളെന്നു കരുതപ്പെടുന്ന അമൽ (22), സുജിത് (24) എന്നിവർക്കാണു പരിക്കേറ്റത്.

പുലർച്ചെ 1.40 ഓടെയാണു സംഭവം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും തൃപ്പൂണിത്തുറയ്ക്കും തിരുവാങ്കുളത്തിനും ഇടയിൽ കടുമംഗലത്തു വച്ചാണ് അപകടത്തിൽപ്പെട്ടത്.

തലയ്ക്കു പരിക്കേറ്റ ഇരുവരെയും ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. തുടർന്നു കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.

ട്രെയിനിൽ വാതിലിന്‍റെ സൈഡിൽ നിന്നതാണ് അപകട കാരണമെന്നാണു റെയിൽവേ പോലീസ് പറയുന്നത്. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ ബാക്കി കാര്യങ്ങളിൽ വ്യക്തത വരികയുള്ളുവെന്നും എറണാകുളം റെയിൽവേ പോലീസ് അറിയിച്ചു.

Related posts