യുഎസ് സുരക്ഷാ ഉപദേഷ്ടാവായി ബോൾട്ടനെ നിയമിച്ചത്  ട്രംപ് ഭരണകൂടത്തിന്‍റെ നാണംകെട്ട നടപടിയെന്ന് ഇറാൻ

ടെഹ്റാൻ: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോൺ ബോൾട്ടണെ നിയമിച്ചതിനെതിരെ ഇറാൻ. ട്രംപ് ഭരണകൂടത്തിന്‍റേത് നാണംകെട്ട നടപടിയാണെന്നാണ് ഇറാന്‍റെ പരിഹാസം. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ഷംഖാനിയാണ് ട്രംപ് ഭരണകൂടത്തിന്‍റെ നടപടിയെ കണക്കറ്റ് പരിഹസിച്ച് രംഗത്തെത്തിയത്.

ഭീകരസംഘടനകളുടെ പട്ടികയിൽ പേരുള്ള മുജാഹിദ്ദീൻ-ഇ-ഖൽക്ക് എന്ന സംഘടനയുമായി ബോൾട്ടിന് ബന്ധമുണ്ടെന്നും അവരിൽ നിന്ന് പ്രതിഫലം പറ്റുന്നയാളാണ് അദ്ദേഹമെന്നുമാണ് ഷംഖാനിയുടെ ആരോപണം.

ഉത്തരകൊറിയയേയും ഇറാനെയും അമേരിക്ക ആക്രമിക്കണമെന്നു വാദിക്കുന്നയാളാണ് ജോൺ ബോൾട്ടണെന്നാണ് വിലയിരുത്തൽ. ഇറാനുമായുള്ള ആണവകരാർ റദ്ദാക്കണമെന്നു വാദിക്കുന്ന ബോൾട്ടൺ യുദ്ധാനുകൂല നിലപാടുകൾക്കു കുപ്രസിദ്ധനാണ്. മുൻ പ്രസിഡന്‍റ് ജോർജ്.ഡബ്ല്യു.

ബുഷിന്‍റെ ഭരണത്തിൽ അമേരിക്കയുടെ യുഎൻ അംബാസഡറായിരുന്ന ബോൾട്ടൺ ഇറാക്കിൽ അധിനിവേശം നടത്താനുള്ള ബുഷിന്‍റെ നയത്തെ ശക്തമായി പിന്തുണച്ച വ്യക്തിയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് എച്ച്.ആർ.മക്‌മാസ്റ്ററെ പുറത്താക്കി ജോൺ ബോൾട്ടനെ ആ സ്ഥാനത്തേക്ക് അവരോധിച്ചത്.

ഏപ്രിൽ പകുതിവരെ മക്‌മാസ്റ്റർ സുരക്ഷാ ഉപദേഷ്ടാവായി തുടരും. അദ്ദേഹവും ട്രംപും തമ്മിൽ നിലനിന്നിരുന്ന കടുത്ത അഭിപ്രായഭിന്നതകളാണ് കടുത്ത തീരുമാനത്തിനിടയാ ക്കിയത്. സുരക്ഷാ സംബന്ധമായ നിരവധി യോഗങ്ങളിൽ വച്ച് ഇരുവരും ഏറ്റുമുട്ടിയിരുന്നു.

ഈ സാഹചര്യത്തിൽ പരസ്പര ധാരണയിൽ പിരിയാൻ മക്മാസ്റ്റർ തീരുമാനിക്കുകയായിരുന്നവെന്നാണ് റിപ്പോർട്ടുകൾ. മക്മാസ്റ്ററെ ട്രംപ് നീക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നെങ്കിലും ബോൾട്ടന്‍റെ നിയമനം അപ്രതീക്ഷിതമായിരുന്നു.

Related posts