പോലീസിന്‍റെ ക്രൂരത! മകളുടെ വിവാഹനിശ്ചയ ദിവസം അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസ് ജയിലിലടച്ചു; സംഭവം തിരുവനന്തപുരത്ത്‌

തിരുവനന്തപുരം : പ്രവാസിയായ കുടുംബനാഥനെ മകളുടെ വിവാഹനിശ്ചയ ദിവസം അറസ്റ്റ് ചെയ്ത് പാങ്ങോട് പോലീസ്. കഴക്കൂട്ടം കരിമണല്‍ സ്വദേശി ഹക്കീം ബദറുദ്ദീനെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഹക്കീമിന്‍റെ മകള്‍ ഡോ. ഹര്‍ഷിതയുടെ വിവാഹ നിശ്ചയ ദിവസമായിരുന്നു പോലീസിന്‍റെ ക്രൂരത.

ഹക്കീമിനൊപ്പം ബന്ധുക്കളായ 24 പേരെയും പോലീസ് അര്‍ധരാത്രി വരെ സ്റ്റേഷനില്‍ തടഞ്ഞുവച്ചു. ഇതോടെ മകളുടെ വിവാഹ നിശ്ചയം മുടങ്ങി. കഴിഞ്ഞ 16 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി വരന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ ഹക്കീമും ബന്ധുക്കളും സഞ്ചരിച്ച വാഹനം പുലിപ്പാറ വളവില്‍ കെഎസ്ആര്‍ടിസി ബസുമായി ഉരസിയാണ് അപകടമുണ്ടായത്.

തുടര്‍ന്ന് കല്ലറ പാങ്ങോട് പോലീസ് അപകടസ്ഥലത്തെത്തി.വാനിലെ യാത്രക്കാരെയും ബസ് ഡ്രൈവറെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മകളുടെ വിവാഹ നിശ്ചയമാണെന്നും, ചടങ്ങ് കഴിഞ്ഞതിന് ശേഷം സ്റ്റേഷനില്‍ ഹാജരാകാമെന്നും ഹക്കീം അപേക്ഷിച്ചെങ്കിലും പോലീസുകാര്‍ വഴങ്ങിയില്ല.

Related posts