ഇ-ടിക്കറ്റെടുത്ത് വെയിറ്റിംഗ് ലിസ്റ്റ് ആയാലും ട്രെയിനിൽ കയറാം; ഒഴിവുള്ള ബെർത്തുകൾ ഉപയോഗിക്കുകയും ചെയ്യാം

ന്യൂഡൽഹി: ഇ-ടിക്കറ്റ് എടുത്ത് വെയിറ്റിംഗ് ലിസ്റ്റായ യാത്രക്കാർക്കും ട്രെയിനിൽ യാത്ര ചെയ്യാമെന്ന് സുപ്രീംകോടതി. ട്രെയിനിൽ കയറുകയും ഒഴിവുള്ള ബെർത്തുകൾ ഉപയോഗിക്കുകയും ചെയ്യാം. മുൻപ് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് ടിക്കറ്റെടുക്കുന്നവർക്കു മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്.

എന്നാൽ, ഇതു വിവേചനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലെ വിവേചനം ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയും 2004ൽ ഉത്തരവ് ഇറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ റെയിൽവേ സമർപ്പിച്ച അപ്പീൽ തള്ളിയാണ് ഇ-ടിക്കറ്റ് യാത്രക്കാർക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.

പുതിയ നിർദേശം അനുസരിച്ച് യാത്രക്കാരുടെ അവസാന ചാർട്ട് പുറത്തിറങ്ങുന്പോൾ ഇ-ടിക്കറ്റിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരുടെ ടിക്കറ്റുകൾ റദ്ദാക്കാനാകില്ല. കഴിഞ്ഞ ദിവസം സുപ്രീംകോടതി അപ്പീൽ പരിഗണനയ്ക്കെടുത്തപ്പോൾ റെയിൽവേക്കു വേണ്ടി അഭിഭാഷകർ ആരും തന്നെ ഹാജരായിരുന്നില്ല.

രണ്ടു തവണ കേസ് മാറ്റിവച്ചപ്പോഴും ഇതു തുടർന്നു. പിന്നീടാണ് റെയിൽവേയുടെ ഹർജി തള്ളി സുപ്രീംകോടതി ഉത്തരവ് ഇറക്കിയത്.

Related posts