പലതവണ പറഞ്ഞിട്ടും..! കല്യാണം കഴിഞ്ഞ സഹോദരി കാമുകനൊപ്പം പോയി; വെട്ടുകത്തിയുമായി സഹോദരനും; വെട്ടാന്‍ ചെന്നവന്‍ വെട്ടുകിട്ടി ആശുപത്രിയിലും; മൂന്നാറില്‍ നടന്നത്

സഹോദരി കാമുകനൊപ്പം പോയി. സഹോദരനും കാമുകന്റെ പിതാവും തമ്മില്‍തല്ലി ആശുപത്രിയിലുമായി. രസകരമായ സംഭവങ്ങളാണ് മൂന്നാറില്‍ അരങ്ങേറിയത്. ലക്ഷ്മി എസ്റ്റേറ്റ് പാര്‍വ്വതി ഡിവിഷന്‍ സ്വദേശിയായ സുന്ദരം (51), പോതമേഡ് സ്വദേശിയും യുവതിയുടെ സഹോദരനുമായ രാജേഷ്(24) എന്നവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ഇരുവരും ആശുപത്രിയിലാണ്.

അടുത്തിടെ വിവാഹം കഴിഞ്ഞതാണ് രാജേഷിന്റെ സഹോദരിയുടേത്. ഇവര്‍ സുന്ദരത്തിന്റെ മകന്‍ അജിത് കുമാര്‍ പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് രാജേഷ് പലതവണ അജിത് കുമാറിന്റെ പിതാവായ സുന്ദരത്തോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അജിത് കുമാര്‍ രാജേഷിന്റെ പോതമേട്ടിലെ വീട്ടിലെത്തി സഹോദരിയെ ഇറക്കിക്കൊണ്ടുപോയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. രാത്രി പതിനൊന്നോടെ വെട്ടുകത്തിയുമായി രാജേഷ് അജിത് കുമാറിന്റെ വീട്ടിലെത്തുകയും സഹോദരിയെ ഇറക്കിവിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സഹോദരിയും മകനും വീട്ടിലില്ലെന്ന് ആ സമയം വീട്ടിലുണ്ടായിരുന്ന പിതാവ് പറഞ്ഞെങ്കിലും രാജേഷ് കൈയില്‍ കരുതിയ വെട്ടുകത്തിയുപയോഗിച്ച് സുന്ദരത്തെ വെട്ടാന്‍ ശ്രമിച്ചു.

ഇതിനിടെ രാജേഷിന്റെ െകെയില്‍ നിന്നും വെട്ടുകത്തിപിടിച്ചെടുത്ത് സുന്ദരം രാജേഷിനെ വെട്ടി. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ രാജേഷ് തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ ആശുപത്രിയിലും, സുന്ദരം തേനി ആശുപത്രിയിലും ചികില്‍സയിലാണ്. ഇരുവരുടെയും തലയ്ക്കാണ് വെട്ടേറ്റത്. മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts