അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമരം! സെക്രട്ടറിയറ്റ് സമരത്തിനെതിരേ എ.വിജയരാഘവന്‍

കോഴിക്കോട്: പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിനെതിരെ സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍.

അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമരം നടക്കുന്നതെന്നും കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണമെന്ന് പറയുന്ന സമരമാണിതെന്നും വിജയരാഘവന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായാണ് സമരം.

പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവര്‍ തന്നെ അവസാനിപ്പിക്കണം.

ഗൂഢാലോചനയില്‍ നിന്ന് മാത്രമേ അക്രമ സമരമുണ്ടാകൂ. സ്വാഭാവികമായി ഉണ്ടാവില്ല. യഥാര്‍ത്ഥത്തില്‍ ഇത് സമരമാണോ എന്നും വിജയരാഘവന്‍ ചോദിച്ചു.

യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമുണ്ടാകും. 2016 ലും ശക്തമായ നിലയിലാണ് ഇന്ന് എല്‍ഡിഎഫുള്ളത്.

കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ തുടര്‍ഭരണം ഉണ്ടാകും. യുഡിഎഫ് അപവാദ വ്യവസായമാണ് നടത്തുന്നത്. രാഷ്ട്രീയേതര വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്.

സ്വര്‍ണക്കള്ളടത്തിന്റെ പേരില്‍ നുണക്കഥ പ്രചരിപ്പിച്ചു.
കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകാരെ ഇറക്കി നോക്കി. അതിനും സ്വീകാര്യത കിട്ടിയില്ല. ബിജെപിയോട് ഒത്തൊരുമിച്ചാണ് പ്രതിപക്ഷം നീങ്ങിയത്.

സ്വര്‍ണക്കടത്തില്‍ ഒന്നിച്ച് സമരം നടത്തി. കേരളത്തിലെ കോണ്‍ഗ്രസ് -ബിജെപി ബന്ധത്തിന്‍റെ അടിത്തറ ശക്തമാണ്. ബിജെപിയുമായി യുഡിഎഫ് കേരളത്തില്‍ സൗഹൃദം പങ്കിടുന്നു.

എല്‍ഡിഎഫിന്‍റെ വികസന കാഴ്ചപ്പാടുകള്‍ വേണ്ടെന്ന് വെക്കുമെന്നാണ് യുഡിഎഫ് പറയുന്നത്.

ഉമ്മന്‍ചാണ്ടി വഴിയിലുപേക്ഷിച്ച കാര്യങ്ങളാണ് പിണറായി നടപ്പിലാക്കുന്നത്. വിസ്മയകരമായ വികസന കുതിച്ചുചാട്ടമാണ് കേരളത്തിലുണ്ടായത്.

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഉണ്ടാക്കിയില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയതാണ് .

സര്‍ക്കാരിന് കമ്പനി കത്ത് കൊടുത്തു. അത് പരിശോധിക്കാന്‍ പറഞ്ഞു. അതില്‍ കൂടുതല്‍ ഒന്നും ചെയ്തില്ല. മല്‍സ്യബന്ധനമേഖല നവീകരിക്കേണ്ടതുണ്ട്.

വിദേശ ട്രോളറുകള്‍ വരുന്നതിനെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. മെട്രോമാന്‍ ശ്രീധരന്‍ നല്ല എഞ്ചിനീയറാണ്.

നല്ല നിര്‍മാണങ്ങള്‍ ഏറ്റെടുത്ത് നടത്തി. അതാണ് അദ്ദേഹത്തിന്‍റെ മേഖല. ചരിത്രബോധമില്ലെന്ന് പ്രസ്താവനയില്‍ നിന്ന് വ്യക്തമായി.

പിണറായിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നയാള്‍ ഇപ്പോള്‍ ആരുടെ കൂടെയാണെന്നും ബിജെപിയില്‍ ജനാധിപത്യമുണ്ടോ എന്നും വിജയരാഘവന്‍ ചോദിച്ചു.

Related posts

Leave a Comment