
ഇതുവരെ ആധാർ നന്പർ ലഭിച്ചിട്ടില്ലാത്തവർക്ക് ജൂണ്‍ 30 വരെ സമയം നൽകുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എഡ്യുക്കേഷൻ ആൻഡ് ലിറ്ററസി (ഡിഎസ്ഇഎൽ) വ്യക്തമാക്കി. ആധാറുമായി ബന്ധപ്പെടുത്തി സബ്സിഡി പദ്ധതികളുടെ വിതരണം അർഹതപ്പെട്ടവരുടെ കൈകളിലെത്തുമെന്ന് ഉറപ്പാക്കുമെന്നാണ് വിശദീകരിക്കുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം രാജ്യത്തെ എല്ലാ സ്കൂളുകൾക്കും അയച്ചിട്ടുണ്ട്. സ്കൂളുകളിൽ ഉച്ചഭക്ഷം പാകം ചെയ്യുകയും വിളന്പുകയും ചെയ്യുന്നവരും ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യം പറ്റുന്നവരായതുകൊണ്ടാണ് അവർക്കും ആധാർ നിർബന്ധമാക്കിയതെന്നും അധികൃതർ അറിയിച്ചു.