ആധാറിന് ഭാഗിക അംഗികാരം; മൊബൈലിനും ബാങ്ക് അക്കൗണ്ടിനും നിർബന്ധമല്ല; പാൻ കാർഡ്, ആദായ നികുതി റിട്ടേൺ എന്നിവയ്ക്ക് ആധാർ കാർഡ് നിർബന്ധം; ഭരണഘടനാ സാധുത ശരിവച്ച് സുപ്രീം കോടതിയുടെ വിധിയിങ്ങനെ…

ന്യൂഡൽഹി: ആധാറിന്‍റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീം കോടതി. ആധാറുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ആധാറിന്‍റെ ഭരണഘടനാ സാധുതയെയും 2016ലെ ആധാർ നിയമത്തെയും ചോദ്യംചെയ്ത് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി.

ആധാറിൽ കൃത്രിമത്വം അസാധ്യമാണ്. അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ആധാറില്ലാത്തവരുടെ അവകാശങ്ങൾ നിഷേധിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. അതേസമയം, ആധാർ നിയമത്തിലെ സെക്ഷന്‍ 33(2), 47, 57 എന്നിവ റദ്ദാക്കുകയും ചെയ്തു.

ദേശീയ സുരക്ഷയുടെ പേരിൽ ബയോമെട്രിക് വിവരങ്ങൾ സ്വകാര്യ കന്പനികൾക്ക് കൈമാറാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്ഷൻ എന്നിവയ്ക്ക് ആധാർ നിർബന്ധമല്ലെന്നും സുപ്രീം കോടതി അറിയിച്ചു.

വിധിയിലെ മറ്റ് പ്രധാന പരാമർശങ്ങൾ

* സ്കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കരുത്. ആധാർ ഇല്ലാത്തതിന്‍റെ പേരിൽ വിദ്യാർഥികൾക്കുള്ള ഒരു പദ്ധതികളും മുടക്കരുത്.

* ആധാർ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികൾക്ക് പരാതി ഉന്നയിക്കാം.

* സിബിഎസ്ഇ, നീറ്റ്,യുജിസ് നെറ്റ് പരീക്ഷകൾക്ക് നിർബന്ധമല്ല.

* പാൻ കാർഡ്, ആദായ നികുതി റിട്ടേൺ എന്നിവയ്ക്ക് ആധാർ കാർഡ് നിർബന്ധമാണ്.

Related posts