വാഹനാപകടത്തിൽ പരിക്കേറ്റ് രക്തം വാർന്നു റോഡിൽ കിടന്ന യുവാവിനെ നോക്കി നിന്നും ഫോട്ടോയെടുത്തും ജനക്കൂട്ടം; ഒടുവിൽ അപകടസ്ഥത്ത് എത്തിയ അഭിഭാഷകൻ യുവാവിന് രക്ഷകനായി

ചാരുംമൂട്: വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് യുവാവ് രക്തം വാർന്നു റോഡിൽ കിടന്നത് പത്തു മിനിറ്റിലേറെ. യുവാവിനെ ആശുപത്രിയിൽ എത്തിക്കാതെ വഴിയാത്രക്കാർ കാഴ്ചക്കാരായി മാറി.

ഒടുവിൽ അപകടസ്ഥലത്തു കൂടി കാറിൽ സഞ്ചരിച്ച അഭിഭാഷകൻ യുവാവിന് രക്ഷകനായി. പരിക്കറ്റ യുവാവിനെ സ്വന്തം കാറിലേക്ക് എടുത്തു കയറ്റി അഭിഭാഷകൻ നൂറനാട് കെസിഎം ആശുപത്രിയിൽ എത്തിച്ചു. അബോധാവസ്ഥയിലായ യുവാവിനെ പിന്നീട് 108 ആംബുലൻസ് മാർഗം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പത്തനാപുരം പുന്നല പ്രദീഷ് ഭവനത്തിൽ പ്രദീഷിന്‍റെ ജീവൻ രക്ഷിക്കാനാണ് മാവേലിക്കര ബാറിലെ അഭിഭാഷകൻ മുജീബ് റഹ്മാൻ രംഗത്തെത്തിയത്. ചുനക്കര ജംഗ്ഷനു സമീപം ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.

പെട്ടന്ന് ബ്രേക്കിട്ട കാറിനു പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് പരിക്കേൽക്കുകയായിരുന്നു. ഗുരതര പരിക്കേറ്റ യുവാവ് രക്തം വാർന്നു റോഡിൽ കിടന്നിട്ടും ആശുപത്രിയിൽ എത്തിക്കാതെ ആളുകൾ കാഴ്ചക്കാരായപ്പോഴാണ് അഭിഭാഷകൻ രക്ഷകനായത്.

Related posts