തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കാര്‍ പുഴയിലേക്കു മറിഞ്ഞ് മലയാളി ദമ്പതികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യ ആരതിയും

കോട്ടയം: തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിക്കു സമീപം കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്കു ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യ ആരതി (ശ്രീലക്ഷ്മി-24)യുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയിലായിരുന്നു അപകടം.

തിരുച്ചിറപ്പള്ളിയില്‍നിന്ന് ചെന്നൈയിലേക്ക് പോകുമ്പോള്‍ ശ്രീരംഗത്തിനുസമീപം സമയപുരം ടോൾ റോഡിനെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് കാർ കൊല്ലിടം പുഴയിലേക്ക് മറിയുകയായിരുന്നു.

പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് കാറില്‍നിന്നു മൃതദേഹങ്ങൾ പുറത്തെടുത്തത്. തിരുച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങിയശേഷം ടാക്‌സിയിൽ ചെന്നൈയിലേക്കു പോകുകയായിരുന്നുവെന്നാണ് സൂചന.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലമായില്ല. കോട്ടയം ളാക്കാട്ടൂർ സന്തോഷ് ഭവനിൽ സന്തോഷിന്‍റെ മകളാണ് ആരതി. ഇന്നലെ രാത്രി 10 ഓടെ ളാക്കാട്ടൂരിൽനിന്നാണ് ഇരുവരും ചെന്നൈയിലേക്കു തിരിച്ചത്.

ചെന്നൈയിൽ സ്വകാര്യകന്പനിയിൽ ജീവനക്കാരനായിരുന്നു ശ്രീനാഥ്. ജോലി സ്ഥലത്തേക്കു പോകുന്പോഴായിരുന്നു അപകടം.

Related posts

Leave a Comment