ചേർത്തല കോടതി ജംഗ്ഷനിൽ അപകടം പതിവാകുന്നു;  നിയന്ത്രണം വിട്ട ബൈക്ക് ഇരുമ്പു പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

ചേർത്തല: നിയന്ത്രണം വിട്ട ബൈക്ക് ഇരുന്പു പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സംഗീത് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ജ്യോതിഷിനെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല കോടതികവലക്കു സമീപം ഇന്നു പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ജംഗ്ഷനു തെക്കുളള ബേക്കറി കടയുടെ അരികിൽ സ്ഥാപിച്ചിരുന്ന ഇരുന്പു തൂണിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും ചേർത്തല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും സംഗീത് മരിച്ചിരുന്നു. സംഗീതിന്‍റെ മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചേർത്തല സ്വദേശി അഖിലിന്േ‍റതാണ് ബൈക്ക്.

ചേർത്തല കോടതി ജംഗ്ഷനിൽ അപകടം പതിവാകുകയാണ്. രണ്ടു ബാറും മദ്യഷോപ്പും ചെയ്യുന്ന പ്രധാന ജംഗ്ഷനാണ് കോടതി ജംഗ്ഷൻ. ഇതുവഴി വരുന്ന വാഹനങ്ങളുടെ ബാഹുല്യം നിമിത്തം ഇവിടെ എപ്പോഴും ഗതാഗത തടസമുണ്ടാകുന്നുണ്ട്. ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന കടകളെല്ലാം റോഡിനോട് ചേർന്ന് നില്ക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

Related posts