പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയിൽ  അന്വേഷണത്തിനുപോയ പോലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു;  മരിച്ചത് കാണാതായ പെണ്‍കുട്ടിയുടെ ബന്ധു 

കൊച്ചി: പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണത്തിനായി കോയന്പത്തൂരിലേക്കുപോയ പോലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. ഇൻഫോപാർക്ക് സ്റ്റേഷനിലെ എസ്ഐ അടക്കം നാല് പോലീസുകാർക്ക് പരിക്ക്. തൃപ്പൂണിത്തുറ സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുവാണ് മരിച്ചതെന്നാണു സൂചന.

ഇരുന്പനം സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയിൽ ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് സംഘം കോയന്പത്തൂരിലേക്ക് പോയിരുന്നത്. ഇന്ന് രാവിലെ കോയന്പത്തൂരിൽവച്ചായിരുന്നു അപകടം. ഇന്നലെയാണ് സംഘം തമിഴ്നാടിന് തിരിച്ചത്.

സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. ഇൻഫോപാർക്ക് സ്റ്റേഷനിലെ എസ്ഐ വിനായകൻ, ഉദ്യോഗസ്ഥരായ രാജേഷ്, അർനോൾഡ്, ഡിനിൽ എന്നിവർക്കാണു പരിക്കേറ്റത്. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടിവരികയാണെന്നും അപകടം നടന്നത് എങ്ങനെയെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഇൻഫോപാർക്ക് സിഐ വ്യക്തമാക്കി.

പരിക്കേറ്റവർ കോയന്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts