മൂവാറ്റുപുഴ കടാതിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: കടാതിയില്‍ നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും, ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 11ഓടെ കടാതി നക്ഷത്ര കണ്‍വന്‍ഷന്‍ സെന്‍ററിന് സമീപമുണ്ടായ അപകടത്തില്‍ കടാതി അമ്പലംപടിയില്‍ പാറത്തോട്ടത്തില്‍ വിഷ്ണു പി. സതീശന്‍ (30) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന നെല്ലിമറ്റത്തില്‍ അരുണ്‍ ജോസഫ് (31) ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.

കടാതിയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും എതിർദിശയില്‍ വന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പോലീസും, ഫയര്‍ഫോഴസും സ്ഥലത്തെത്തി മേല്‍നടപടപകള്‍ സ്വീകരിച്ചു. വിഷ്ണുവിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. പിതാവ്: പരേതനായ സതീശന്‍. മാതാവ്: അജിത. സഹോദരങ്ങള്‍: ജിഷ്ണു, കണ്ണന്‍

Related posts

Leave a Comment