അപകടത്തിൽപ്പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി: ഒരു രാത്രി മുഴുവൻ യുവതി കാറിനുള്ളിൽ കുടുങ്ങി

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.

ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങി കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷിന്‍റെ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് മനപൂർവം അപകടം ഉണ്ടാക്കിയതായാണ് പോലീസ് സംശയിക്കുന്നത്. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഭാര്യ സ്റ്റിയറിംഗില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ മദ്യ ലഹരിയിലുള്ള ഇയാൾടെ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായിട്ടില്ല. അപകടം നില തരണം ചെയ്താലെ ഇവരില്‍നിന്ന് വിവരങ്ങള്‍ തേടാനാകൂ.

Related posts

Leave a Comment