അക്കൗണ്ടുകളിൽ കോടികളുടെ നിക്ഷേപമെത്തിയത് എങ്ങനെ? ദുരൂഹത വിട്ടുമാറുന്നില്ല; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

മലപ്പുറം: കോട്ടക്കൽ എസ്ബിഐ ബ്രാഞ്ചിൽ അക്കൗണ്ട് ഉടമകൾ അറിയാതെ അവരുടെ അക്കൗണ്ടുകളിൽ കോടികളുടെ നിക്ഷേപമെത്തിയതിൽ ദുരൂഹത വിട്ടുമാറുന്നില്ല. കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരുടെ അക്കൗണ്ടുകളിലാണ് ലക്ഷങ്ങളുടെ നിക്ഷേപമെത്തിയത്.

ഇരുപതോളം പേരുടെ അക്കൗണ്ടുകളിലായി 19 കോടി രൂപയാണ് എത്തിയത്. എന്നാൽ അക്കൗണ്ട് ഉടമകൾക്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലുമായി. വൈദ്യശാലയിലെ ഒരു ജീവനക്കാരൻ ശന്പളം അക്കൗണ്ടിലെത്തിയോ എന്ന് പരിശോധിക്കാനായി എടിഎമ്മിൽ നിന്ന് സ്റ്റേറ്റ്മെന്‍റ്് എടുത്തപ്പോഴാണ് തന്‍റെ അക്കൗണ്ടിൽ 97 ലക്ഷം രൂപ വന്നതായി കണ്ടെത്തിയത്. എന്നാൽ എടിഎമ്മിൽ നിന്ന് ഒരു രൂപ പോലും പിൻവലിക്കാൻ ഇയാൾക്ക് കഴിഞ്ഞതുമില്ല.

അക്കൗണ്ട് മരവിച്ച നിലയിലായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ കൂടുതൽ ജീവനക്കാർ അക്കൗണ്ട് പരിശോധിച്ചപ്പോൾ അവരുടെ അക്കൗണ്ടുകളിലും ലക്ഷങ്ങൾ എത്തിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ കൂടുതൽ അന്വേഷിക്കാനും സാധിച്ചിരുന്നില്ല. ബാങ്ക് അധികൃതരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അത്തരത്തിലുള്ള അനധികൃത അക്കൗണ്ടുകൾ നടക്കില്ലെന്നായിരുന്നു വിശദീകരണം.

ഇന്നലെ ബാങ്കിലെത്തിയ ഇടപാടുകാർക്കു വിശ്വസനീയമായ വിശദീകരണം നൽകാൻ ബാങ്ക് മാനേജർക്ക് കഴിഞ്ഞിട്ടില്ല. കെവൈസി നിബന്ധനകൾ പാലിക്കാത്ത അക്കൗണ്ട് ഉടമകളുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിനു ബാങ്ക് ഹെഡ്ഓഫീസിൽ നിന്നു മന:പൂർവം ചെയ്തതാകാമെന്ന വിശദീകരണമാണ് ബാങ്ക് അധികൃതർ നൽകിയത്. എന്നാൽ ഇത്തരത്തിലുള്ള നടപടി കേട്ടുകേൾവി പോലുമില്ലാത്തതിനാൽ ഇടപാടുകാർക്ക് വിശ്വാസമായിട്ടില്ല. മാത്രമല്ല, ബാങ്കിന്‍റെവിശദീകരണം അവ്യക്തവുമാണ്.

കെവൈസിയിൽ (ഇടപാടുകാരനെ അറിയൽ) ഇനിയും വിവരങ്ങൾ നൽകാനുള്ളവരെ ബാങ്കിൽ വരുത്താനുള്ള തന്ത്രമാണ് കോടിയുടെ നിക്ഷേപം കാണിച്ചു അയച്ച മെസേജെന്നാണ് ഒരുവിശദീകരണം. എന്നാൽ സന്ദേശം കിട്ടിയവരെല്ലാം കെവൈസി വിവരങ്ങൾ നൽകിയവരാണ്.

ബാങ്കിന്‍റെ വിചിത്രമായ വാദങ്ങളിൽ ഇടപാടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. തങ്ങളുടെ ഇടപാടുകൾ ആരെങ്കിലും ഹവാല ഇടപാടുകൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് ഇടപാടുകാർ.

അനധികൃതമായി എത്തിയ പണം സംബന്ധിച്ച് ബാങ്കിന്‍റെ മുഖ്യഓഫീസിൽ നിന്നുള്ള തൃപ്തികരമായ വിശദീകരണം കാത്തിരിക്കുകയാണ് ഇവർ. അസാധാരണമായ ഇടപാടിന്‍റെ പശ്ചാത്തലത്തിൽ അക്കൗണ്ട് മരവിപ്പിച്ചതോടെ പണം പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയാത്ത സ്ഥിതിയിലായിരുന്നു.

തുടർന്ന് ഇവരുടെ വിരലടയാളം ഉൾപ്പെടെ ശേഖരിച്ചാണ് അത്യാവശ്യക്കാർക്ക്്്്്് പണം എടുക്കാൻ ബാങ്ക്് ഇന്നലെ അനുവദിച്ചത്. ബാങ്കിന്‍റെ നടപടിയിൽ ദൂരൂഹത നിലനിൽക്കുന്നതായി ഇടുപാടുകാർ ആരോപിച്ചു. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Related posts