ആദിവാസി യുവാവിന്‍റെ മരണം: അന്വേഷണം ഊർജിതം; ആന്തരികാവയവങ്ങൾക്കുണ്ടായ പരിക്കാണ് മരണകാരണമെന്ന് പോലീസ്

റാന്നി: അടിച്ചിപ്പുഴയിൽ ആദിവാസി യുവാവ് തേക്കുംമൂട്ടിൽ ഗോപാലന്‍റെ മകൻ ബാലു (19) ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആന്തരികാവയവങ്ങൾക്കുണ്ടായ പരിക്കാണ് മരണകാരണമെന്ന് സംശയിക്കുന്നതായി റാന്നി സർക്കിൾ ഇൻസ്പെക്ടർ എസ്. ന്യൂമാൻ പറഞ്ഞു. പോസ്റ്റുമോർട്ടത്തിൽ ഇതു കണ്ടെത്താൻ കഴിഞ്ഞതായി സിഐ പറയുന്നു.

എന്നാൽ വീഴ്ചയാണോ പുറമെയുള്ള ആക്രമണമാണോ മരണകാരണമെന്നു വെളിപ്പെടുത്താൻ പോലീസ് തയാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തു. എന്നാൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് റാന്നി സിഐ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് എന്തെങ്കിലും പറയാൻ കഴിയൂവെന്നാണ് പോലീസ് ഭാഷ്യം.

എന്നാൽ കസ്റ്റഡിയിലുള്ളവരിൽ തന്നെ പ്രതികളുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. മരണ തലേന്ന് സമീപ ക്ഷേത്രത്തിൽ അന്നദാനവുമായി ബന്ധപ്പെട്ട് ചില വിഷയങ്ങളുണ്ടായെങ്കിലും അതിൽ മരിച്ച യുവാവ് ഉൾപ്പെട്ടിരുന്നില്ലെന്നാണ് സൂചന. എന്നാൽ സഹോദരൻ ലാലു ഇതിൽ ഉൾപ്പെട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.

സംഭവവുമായി മരണത്തിനു ബന്ധമുണ്ടോ, മറ്റ് കാരണങ്ങളോ, മദ്യപിച്ച ശേഷമുണ്ടായ വീഴ്ചയാണോ കാരണം എന്നതൊക്കെ അന്വേഷണത്തിൽപെടുത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.

Related posts