എഡിഎമ്മിന്‍റെ മരണം: അന്വേഷണ ചുമതലയിൽനിന്നു കളക്ടറെ നീക്കി; ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ അന്വേഷിക്കും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ തുടരന്വേഷണ ചുമതലയിൽനിന്ന് കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ നീക്കി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വകുപ്പ്തല അന്വേഷണത്തിന്‍റെ ചുമതല ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീതക്ക് കൈമാറി. സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നൽകിയിരുന്നു. എന്നാൽ അതിനുപിന്നാലെ കളക്ടർക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല മറ്റൊരാളെ ഏൽപിച്ചത്.

പി.പി. ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടർ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കളക്ടറുടെ ഫോൺ ഉൾപ്പെടെയുള്ള രേഖകൾ അന്വേഷിക്കും. കളക്ടർ ഓഫീസിൽ എത്തിയാലുടൻതന്നെ ശക്തമായി പ്രതിഷേധിക്കാനാണ് സർവീസ് സംഘടനകളുടെ തീരുമാനം.

Related posts

Leave a Comment