കറുത്ത വർഗക്കാരായ കുട്ടികളെ ദത്തെടുത്തു; അടിമകളെ പോലെ ജോലി ചെയ്യിപ്പിച്ചു; വെളുത്ത വർഗക്കാരായ ദമ്പതികൾക്ക് മേൽ കുറ്റം ചുമത്തി

കറുത്ത വർഗക്കാരായ കുട്ടികളെ ദത്തെടുത്ത് അടിമകളാക്കിവച്ച ദന്പതികൾക്കെതിരേ കുറ്റം ചുമത്തി കോടതി. വെസ്റ്റ് വെർജീനിയയിലെ ധനികരും വെളുത്ത വർഗക്കാരുമായ ഡൊണാൾഡ് റേ ലാന്‍റ്സ് (63), ജീൻ കേ വൈറ്റ്ഫെതർ (62) എന്ന ദമ്പതികൾക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

6, 9, 11, 14, 16 എന്നീ വയസു മാത്രം പ്രായമുള്ള അഞ്ച് കുട്ടികളെയാണ് ഇവർ ദത്തെടുത്തിരുന്നത്.കുട്ടികളെ അടിമകളെ പോലെ ജോലി ചെയ്യിപ്പിക്കുകയും, തൊഴുത്തിൽ ഉറങ്ങാൻ നിർബന്ധിക്കുകയും, അവഗണിക്കുകയും ചെയ്യുകയായിരുന്നു.

കറുത്ത വർഗക്കാരായ കുട്ടികളായ മൂലമാണ് ദന്പതികൾ കുഞ്ഞുങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചത്. കിടക്കയില്ലാതെ കോൺക്രീറ്റിൽ തറയിലായിരുന്നു കുട്ടികൾ ഉറങ്ങിയിരുന്നത്. കൊടും തണുപ്പിൽ പോലും വിരിക്കാൻ ഒരു തുണി പോലും കുട്ടികൾക്ക് ഇവർ നൽകിയില്ല.

കുട്ടികളെ അവശ നിലയിൽ കണ്ടെത്തുന്നതിന് 12 മണിക്കൂർ മുമ്പാണ് അവസാനമായി ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. മനുഷ്യക്കടത്തടക്കം പല കുറ്റങ്ങളും ദമ്പതികൾക്കുമേൽ ചാർത്തിയാണ് കേസെടുത്തത്.

 

 

Related posts

Leave a Comment