ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച സൈനികന്എച്ച്ഐവി;1.54 കോടിനഷ്ടപരിഹാരം

ന്യൂഡൽഹി: പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ രക്തം സ്വീകരിച്ചത്‌ വഴി എച്ച്‌ഐവി ബാധിതനായ വ്യോമസേന മുൻ ഉദ്യോഗസ്ഥന്‌ 1.54 കോടി നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്‌.

സൈനികനീക്കത്തിനിടെ പരിക്കേറ്റ സൈനികൻ ചികിത്സയുടെ ഭാഗമായി ഒരു യൂണിറ്റ്‌ രക്തമാണ് സ്വീകരിച്ചത്.വീണ്ടും അസുഖബാധിതനായതിനെ തുടർന്ന്‌ നടത്തിയ പരിശോധനകളിലാണ്‌ എച്ച്‌ഐവി ബാധിതനാണെന്ന കാര്യം വെളിപ്പെട്ടത്‌.

തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ രക്തം സ്വീകരിച്ചതിനെ തുടർന്നാണ്‌ എച്ച്‌ഐവി ബാധിതനായതെന്നു വ്യക്തമാകുകയായിരുന്നു.

ചികിത്സാപിഴവ്‌ കാരണമാണ്‌ തനിക്ക്‌ രോഗമുണ്ടായതെന്ന്‌ ആരോപിച്ച്‌ ഉദ്യോഗസ്ഥൻ ദേശീയ ഉപഭോക്‌തൃ തർക്കപരിഹാര കമീഷനെ സമീപിച്ചു. അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്ന്‌ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

 

 

Related posts

Leave a Comment