യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം: ഭർത്താവിനെ തിരഞ്ഞ് പൊലീസ്

ള്ളിമുക്കിൽ പട്ടാപ്പകൾ മധ്യവയസ്ക്കയെ കടയ്ക്കുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കേവിള സ്വദേശിനി അജിതയാണ് കൊല്ലപ്പെട്ടത്. സ്ക്കൂട്ടറിലെത്തിയ ആളാണ് കൊല നടത്തിയതെന്ന് ദൃസാക്ഷികൾ പോലീസിന് മോഴി നൽകി.

രാവിലെ പത്ത് മണിയൊടെയാണ് ബൈക്കിലെത്തിയ അജ്ഞാതൻ അജിതയുടെ തയ്യല്‍ കടയിലെത്തി കൊല നടത്തിയത്. മൽപ്പിടുത്തത്തിലൂടെ അജിതയെ കീഴ്പ്പെടുത്തിയ ശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നു.

അജിതയുടെ നില വിളി കേട്ട് സമീപത്തെ കടയിലെ ജീവനക്കാരൻ ഓടിയെത്തിയപ്പോഴെക്കും അജ്ഞാതൻ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് കൊല നടത്തിയതെന്ന് ദൃസാക്ഷികള്‍ പൊലീസിന് മോഴി നൽകി. കൊലപാതകിയെ കണ്ടെത്താൻ പരിസരത്തെ സി.സി.ടി വി .ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരുകയാണ്.

Related posts