തിരുവനന്തപുരം: ഔട്ട്സ്റ്റാന്‍ഡിംഗ് നേതാക്കള്‍ക്ക് പ്രായപരിധിയില്‍ ഇളവ് വേണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്. 75 വയസ് പ്രായപരിധിയെന്ന പാര്‍ട്ടി തീരുമാനത്തോട് നൂറ് ശതമാനം യോജിക്കുന്നുവെങ്കിലും രാഷ്ട്രീയ, പ്രത്യയ ശാസ്ത്ര രംഗത്ത് പ്രാവീണ്യമുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കണമെന്നാണ് എ.കെ.ബാലന്റെ അഭിപ്രായം.
പുതിയ ജനറേഷന് എന്ന് പറയുന്നത് വലിയ കഴിവുള്ളവരാണ്. ആ കഴിവിനെ ആ ഒരു സമയത്ത് ഉപയോഗപ്പെടുത്തണം. കിട്ടേണ്ട സമയത്ത് തന്നെ അത് കൊടുക്കണം. അല്ലാതെ എല്ലാ അസുഖങ്ങളും വന്ന് നേരെ ചൊവ്വേ വര്‍ത്തമാനം പറയാന്‍ സാധിക്കാത്ത സമയത്ത് പ്രമോഷന് കിട്ടിയിട്ട് എന്താണ് കാര്യം.
ഏറ്റവും ഉചിതമായ തീരുമാനമാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള വയസിന്റെ നിയന്ത്രണം. അതേസമയം കഴിഞ്ഞ പ്രാവശ്യം പിണറായി വിജയന് കൊടുത്തത് പോലെ പ്രത്യയശാസ്ത്രപരമായി, സംഘടനാപരമായി, രാഷ്ട്രീയപരമായി ഔട്ട്സ്റ്റാന്‍ഡിംഗ് ആയ ആളുകള്‍ക്ക് ഇളവു നൽകണം- എ.കെ.ബാലൻ പറഞ്ഞു.