ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർക്കു നേരേ കുരുമുളക് സ്പ്രേ അടിച്ചവർ ചില്ലറക്കാരല്ല; ഒന്നാം പ്രതി ബാദുഷയെ കുടുക്കി പോലീസ്


കോട്ടയം: അർധരാത്രിയിൽ നഗരത്തിലെ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർക്കു നേരെ കുരുമുളക് സ്പ്രേ അടിച്ച കേസിൽ രണ്ടാമത്തെ പ്രതിയക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി.

സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ കാരാപ്പുഴ കരയിൽ പതിനറിൽചിറ കൊച്ചുപറന്പിൽ ബാദുഷ (24)യെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇയാൾക്കൊപ്പം ആക്രമണത്തിൽ പങ്കാളിയായ സുഹൃത്ത് തിരുവാതുക്കൽ സ്വദേശി ശ്രീക്കുട്ടനെ യാണ് പിടികൂടാനുള്ളത്. ഇയാൾ ഒളിവിലാണ്.

ഞായാറാഴ്ച രാത്രിയിലാണ് ഗുണ്ടാ സംഘം ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയത്. പരിക്കേറ്റ ഓട്ടോഡ്രൈവർമാരായ ബിൻഷാദ്, രാജു എന്നിവർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലൂടെ ബൈക്കിൽ പോയ രണ്ടംഗ സംഘം അസഭ്യം വിളിച്ചശേഷം കടന്നു പോകുകയായിരുന്നു.

ആരാടാ അസഭ്യം വിളിച്ചതെന്ന് ഓട്ടോ ഡ്രൈവർമാർ വിളിച്ചുചോദിച്ചതോടെ അക്രമി സംഘം ബൈക്ക് തിരിച്ച് ഓട്ടോ സ്റ്റാൻഡിൽ എത്തി. തുടർന്ന്, ഓട്ടോറിക്ഷയ്ക്കു സമീപത്ത് എത്തി ഓട്ടോ ഡ്രൈവർമാരെ വെല്ലുവിളിച്ചു.

ഇതോടെ ഓട്ടോ ഡ്രൈവർമാരായ ബിൻഷാദും രാജുവും മുന്നോട്ട് എത്തി.തുടർന്ന് ഇരുവർക്കും നേരേ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ ശേഷം രണ്ടംഗ സംഘം ബൈക്കിൽ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.

ഓട്ടോ ഡ്രൈവർമാർ പിന്നാലെ ഓടി നോക്കിയെങ്കിലും അക്രമികളെ പിടികൂടാൻ സാധിച്ചില്ല. ഇതിനു ശേഷം പരിക്കേറ്റ രണ്ട് ഓട്ടോഡ്രൈവർമാരെയും മറ്റ് ഓട്ടോ ഡ്രൈവർമാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉടൻ തന്നെ ഓട്ടോറിക്ഷ ഡ്രൈവർമാർ വെസ്റ്റ് പോലീസിൽ വിവരമറിയിച്ചു പോലീസ് എത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് കോട്ടയം വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അടിപിടി, അക്രമം, കഞ്ചാവ് കച്ചവടം, വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാദുഷയെന്ന് പോലീസ് പറഞ്ഞു. ശ്രീക്കുട്ടന്‍റെ ഒളിവിൽ കഴിയുന്ന കേന്ദ്രത്തെക്കുറിച്ചും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

Related posts

Leave a Comment