സാമ്പത്തിക പ്രശ്നം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിവയോധികൻ ജീവനൊടുക്കി; തടസത്തിനെത്തിയ മക്കൾക്ക് നേരെയും ആക്രമണം


ഒല്ലൂർ (തൃശൂർ): അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തീകൊളുത്തി മരിച്ചു. അഞ്ചേരി ഉല്ലാസ് നഗറിൽ മുല്ലപ്പിള്ളി രാജന്‍റെ ഭാര്യ ഓമനയാണ് (60) വെട്ടേറ്റ് മരിച്ചത്.

സംഭവത്തിനുശേഷം രാജൻ(66) വീടിനുപുറകിലെ വിറകുപുരയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ചതിനുശേഷം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു.

ഇന്നു പുലർച്ചെ മൂന്നോടെയാണ് സംഭവം. കുടുംബ വഴക്കും സാന്പത്തിക പ്രശനങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ഓമനയെ വെട്ടന്നതു കണ്ട് പിടിച്ച് മാറ്റാൻ ചെന്ന മക്കൾക്കും പരിക്കേറ്റിട്ടുണ്ട്.

ഉടനെ സമീപവാസികൾ ചേർന്ന് ഓമനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിലുണ്ടായിരുന്നവർ ആശുപത്രിയിൽ പോയ സമയത്താണ് രാജൻ ആത്മഹത്യ ചെയ്തത്.

ഇയാൾ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ഡ്രൈവറാണ്. മക്കൾ: മഹേഷ്, രാജേഷ്, ജയദീപ്. മരുമക്കൾ: ശ്രീലക്ഷ്മി, നീതു. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Related posts

Leave a Comment