ശ്രുതിവായനക്കാരനായ താൽക്കാലിക ജീവനക്കാരൻ സ്ഥിരമായി ജോലിക്കെത്താറില്ല; പുറത്താക്കി  ദേവസ്വം ഓഫീസർ; തിരിച്ചെടുക്കാൻ സമ്മർദവുമായി സിപിഎം


അമ്പലപ്പുഴ: ജോലിയിൽനിന്ന് പറഞ്ഞുവിട്ട ദേവസ്വം ജീവനക്കാരനെ തിരിച്ചെടുക്കാൻ സിപിഎം സമ്മർദം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രുതി വായനക്കാരനായ താത്കാലിക ജീവനക്കാരനെയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഏതാനും ദിവസം മുൻപ് പിരിച്ചുവിട്ടത്.

സ്ഥിരമായി ജോലിക്ക് എത്താതിരുന്നതിനെത്തുടർന്ന് ഇത് ചോദ്യം ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോട് മോശമായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. തുടർന്നാണ് ജീവനക്കാരനെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്.

ഇപ്പോൾ ജീവനക്കാരനെ തിരിച്ചെടുക്കാൻ സിപിഎം നേതൃത്വം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കുമേൽ സമ്മർദം ചെലുത്തുകയാണ്.

ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ ഉൾപ്പെടെയുള്ള മൗനാനുവാദത്തോടെ ബോർഡിലെ ചിലരും ജീവനക്കാരനെ തിരിച്ചെടുക്കുന്നതിനായി സമ്മർദം ചെലുത്തുകയാണ്. എന്നാൽ, ജീവനക്കാരനെ തിരിച്ചെടുക്കില്ലെന്ന നിലപാടിൽത്തന്നെയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ.

Related posts

Leave a Comment