വാഷിംഗ്ടൺ: ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്നുമുതൽ പ്രാബല്യത്തിലായി. ഇന്ത്യൻ സമയം രാവിലെ ഒമ്പതര മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്.
ഇന്ത്യക്ക് 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. പകരച്ചുങ്കപ്പോരിൽ യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ കൂടി ചുമത്താൻ ചൈന തീരുമാനിച്ചതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ അമേരിക്ക 104 ശതമാനമാക്കി ഉയര്‍ത്തി.
ചില ചൈനീസ് ഉത്പന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും. കാനഡ അമേരിക്കൻ വാഹനങ്ങൾക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് തുടങ്ങും.
അതിനിടെ അമേരിക്കൻ ഓഹരി വിപണി വീണ്ടും ഇടിഞ്ഞു. ഡൗ ജോൺസ് സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപിന്റെ ആഗോള തീരുവ നടപടികളിൽ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്. തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ആദ്യ ചർച്ചകൾ നടക്കും.