പെൺപോരാട്ടം: പ്രസിഡന്‍റ് പുരുഷന്‍ തന്നെയാകണം എന്ന് എന്തിനാണ് നിര്‍ബന്ധം? ‘അമ്മയുടെ പ്രസിഡന്‍റായി സ്ത്രീ വരണമെന്ന് രഞ്ജിനി

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ത്രീ വരണമെന്ന് നടി രഞ്ജിനി. പ്രസിഡന്‍റ് പുരുഷന്‍ തന്നെയാകണം എന്ന് എന്തിനാണ് നിര്‍ബന്ധം? എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരണം. കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.

ഇനി കോണ്‍ക്ലേവ് അല്ല നടത്തേണ്ടത്. ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുകയാണ് വേണ്ടത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ട്രിബൂണല്‍ സംവിധാനം കൊണ്ടുവരണം. കരാര്‍ ഉണ്ടാകണം. ഇപ്പോള്‍ പുറത്തുവരുന്നത് സിനിമാ വ്യവസായത്തെ തന്നെ ബാധിക്കുന്ന സംഗതികളാണ്.

ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഹേമ കമ്മിറ്റി രൂപീകരിച്ചത് നല്ല കാര്യമാണെന്നും രഞ്ജിനി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിനിയുടെ ഹര്‍ജി കോടതി പരിഗണിച്ചില്ല. തുടര്‍ന്ന് അന്നുതന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു.

Related posts

Leave a Comment