ഒരു ദിവസം മാത്രം പ്രായം! അമ്മത്തൊട്ടിലിൽ അതിഥിയെത്തി; പേര് ഡീഗോ മാറഡോണ…

തിരുവനന്തപുരം: തിരുവനന്തപുരം ഹൈടെക് അമ്മത്തൊട്ടിലിൽ പുതിയ കുരുന്ന്. ചൊവ്വാഴ്ച അർധരാത്രി 12.10 നാണ് ഒരു ദിവസം മാത്രം പ്രായം തോന്നിക്കു ആണ്‍കുരുന്ന് പുതിയ അതിഥിയായെത്തിയത്.

ലോക ഫുട്ബാളിന്‍റെ മഹാപ്രതിഭയുടെ ഓർമ നിലനിർത്തി കുഞ്ഞിന് ഡീഗോ മാറഡോണ എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു.

അരുമകുരുന്നുകൾ ഉപേക്ഷിക്കപ്പെടുന്പോൾ സംരക്ഷിക്കാൻ കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആധുനിക സാങ്കേതികവിദ്യയോടെ നവീകരിച്ച് 2019 ഫെബ്രുവരി ഒന്നിനു തിരുവനന്തപുരത്ത് സമിതി ആസ്ഥാനത്ത് സ്ഥാപിച്ച ഹൈടെക് അമ്മത്തൊട്ടിലിൽ എത്തിയ 18-ാമത്തെ കുരുന്നാണ് പുതിയ അതിഥി.

കുട്ടിയെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് ആരോഗ്യപരിശോധനയും കോവിഡ് ടെസ്റ്റും നടത്തി. ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം തുടർ നടപടികൾ സ്വീകരിച്ചു.

2002-ൽ സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 279-ാ മത്തെ കുട്ടിയുമാണ് തിരുവനന്തപുരം അമ്മത്തൊട്ടിലിലെ പുതിയ അതിഥി.

കുഞ്ഞിന്‍റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ട തിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെ ങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു.

Related posts

Leave a Comment