സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു; വീട്ടുകാർ താക്കീത് ചെയ്തപ്പോൾ മകളുടെ നഗ്നചിത്രം പിതാവിന് അയച്ചു നൽകി; ജാമ്യത്തിലിറങ്ങിയ അനന്ദു ചെയ്തത് കണ്ടോ

 
കോട്ടയം: ചിങ്ങവനത്തെ പോക്സോ കേസ് പ്രതിയായ യുവാവിനെ മണർകാട് മാലത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മാലം ചെറുകരയിൽ അനന്ദു സി. മധുവിനെ(23)യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം 4.30നു വീടിനുള്ളിൽ തൂങ്ങിനിന്ന യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.

പോക്സോ കേസിൽ റിമാൻഡിലായിരുന്ന യുവാവ് ദിവസങ്ങൾക്കു മുൻപാണ് ജാമ്യത്തിലിറങ്ങിയത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോയും പകർത്തുകയും ചെയ്ത കേസിൽ ഡിസംബറിലാണ് അനന്ദുവിനെ ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ. ജിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പോലീസ് അറസ്റ്റ് ചെയ്തപ്പോൾ തന്നെ ബ്ലേഡ് വിഴുങ്ങി ആത്മഹത്യാശ്രമം നടത്തിയ പ്രതി പോലീസിനെ പരിഭ്രാന്തിയിലാക്കിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. ‌

ചിങ്ങവനം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി അനന്തു സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അനന്തു കുട്ടിയുടെ വീട്ടിൽ രാത്രിയിൽ എത്തി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ നഗ്നവീഡിയോയും ചിത്രങ്ങളും ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കുട്ടിയുടെ പിതാവ് വിവരം അറിഞ്ഞശേഷം പെണ്‍കുട്ടിയെ വിലക്കുകയും അനന്തുവിനെ താക്കീത് ചെയ്യുകയും ചെയ്തു.

തന്‍റെ കൈയിലുണ്ടായിരുന്ന നഗ്നചിത്രങ്ങളും വീഡിയോയും അനന്തു കുട്ടിയുടെ പിതാവിന് അയച്ചു നൽകുകയാണു ചെയ്തത്. ഇതേ തുടർന്നാണു കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.

കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അനന്തു മൂന്നു ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. വീട്ടിൽ കഴിയുന്നതിനിടെ ഇന്നലെ വൈകുന്നേരം നാലോടെ ബാത്ത്റൂമിൽ പോകുകയാണെന്നറിയിച്ചു മുറിയ്ക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു.

അരമണിക്കൂറിനുശേഷവും അനക്കം കാണാതെ വന്നതോടെ ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തു കയറുകയായിരുന്നു. ഇതോടെയാണു തൂങ്ങി നിൽക്കുന്ന അനന്തുവിനെ കണ്ടത്. ഉടൻ തന്നെ വിവരം അയർക്കുന്നം പോലീസിൽ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് നടത്തും.

Related posts

Leave a Comment