അന്ന്‌ അന്നൈ ലക്ഷമിയുടെ ജന്മദിനമായിരുന്നു..! വണ്ടന്മേട്ടിലെ രഞ്ജിതിന്‍റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ; സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്…

കട്ടപ്പന: വണ്ടൻമേട് സ്വദേശി രഞ്ജിത്തിന്‍റെ മരണം കൊലപാതകമെന്നു തെളിഞ്ഞു.

ഭാര്യ അന്നൈ ലക്ഷമി (28)യെ വണ്ടന്മേട് പോലീസ് അറസ്റ്റുചെയ്തു. വണ്ടൻമേട് പുതുവലിൽ രഞ്ജിത് (38) കഴിഞ്ഞ ആറിനാണ് കൊല്ലപ്പെട്ടത്.

ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഓഫീസർ വി.എസ്. നവാസ്, എസ്ഐമാരായ എബി, സജിമോൻ ജോസഫ് എഎസ്ഐ മഹേഷ്,

സിപിഒമാരായ ജോണ്‍, വി.കെ. അനീഷ്, വനിത സിപിഒ രേവതിഎന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ഈ മാസം ആറിനാണ് വണ്ടൻമേട് പുതുവലിൽ രഞ്ജിത്ത് (38) നെ വീടിന്‍റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാളുടെ സ്വന്തം മാതാവിനേയും ഭാര്യ അന്നൈ ലക്ഷമിയേയും മദ്യപിച്ചെത്തുന്ന രഞ്ജിത് അസഭ്യം പറയുന്നതും മർദിക്കുന്നതും പതിവായിരുന്നു.

കൃത്യം നടന്ന ദിവസം പ്രതിയായ അന്നൈ ലക്ഷമിയുടെ ജന്മദിനമായിരുന്നു. അമിതമായി മദ്യപിച്ച് എത്തിയ രഞ്ജിത് ഭാര്യയോട് വഴക്ക് ഉണ്ടാക്കി.

ഇതിന് തടസം പിടിച്ച അമ്മയെ ഇയാൾ ഉപദ്രവിച്ചു. ഇതിൽ പ്രകോപിതയായ അന്നൈ ലക്ഷ്മി രഞ്ജിത്തിന് അടിക്കുകയും കഴുത്തിൽ പ്ലാസ്റ്റിക് വള്ളികൊണ്ടു മുറിക്കി കൊലപ്പെടുത്തുകയുമായിരുന്നു.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Related posts

Leave a Comment