പ്രണയിച്ച് വിവാഹിതരായവർ കാറിൽ പോകുമ്പോൾ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി

മട്ടന്നൂർ: പ്രണയിച്ച് വിവാഹിതരായവർ കാറിൽ പോകുമ്പോൾ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് കണ്ണൂർ വിമാനത്താവള കവാടമായ കല്ലേരിക്കരയിലായിരുന്നു സംഭവം.ജോലി കഴിഞ്ഞിറങ്ങിയ യുവതിയെ വീട്ടിലേക്ക് ഭർത്താവ് കാറിൽ കയറ്റി വരുമ്പോൾ ഒന്നാം കവാടത്തിനടുത്ത് വച്ച് വാഗണർ കാർ പിന്തുടരുകയും കാറിൽ ഇടിക്കാൻ ശ്രമിക്കുകയുമായിരുന്നുവത്രെ.

നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈവരിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേ ഷിച്ചു വരിക യാണെന്ന് പോലീ സ് പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് ഇരുവരും വിവാഹിതരായത്. കുറച്ചു കാലമായി ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹ ആലോചനയുമായി യുവാവ് യുവതിയുടെ വീട്ടിലെത്തിയിരുന്നുവെങ്കിലും വിവാഹം ചെയ്തു കൊടുക്കില്ലെന്ന് പറയുകയായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതരാകുകയായിരുന്നു.

Related posts