കൊല്ലം: ജീവനൊടുക്കിയ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷയുടെ ഡയറിക്കുറിപ്പ് പുറത്ത്. മറ്റൊരു എപിപിക്കെതിരായ വിവരാവകാശം പിന്‍വലിക്കണമെന്ന് പറഞ്ഞ് അഭിഭാഷകന് ഭീഷണിപ്പെടുത്തിയെന്ന് ഡയറിക്കുറിപ്പ്.
ഭരിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടിയാണ്. വിവരാവകാശം പിന്‍വലിച്ചില്ലെങ്കില്‍ കാസര്‍ഗോട്ടേയ്ക്ക് സ്ഥലംമാറ്റും. ജില്ലയിലെ പ്രധാന അഭിഭാഷകനാണ് ഭീഷണിപ്പെടുത്തിയതെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു.
പരവൂർ മുൻസിഫ് കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ജീവനൊടുക്കിയ അനീഷ. സഹപ്രവര്‍ത്തകര്‍ കൃത്യമായി ജോലിക്ക് ഹാജരാകാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പോലീസിന് ലഭിച്ച 50 പേജുള്ള ഡയറിക്കുറിപ്പില്‍ പറയുന്നു.
പലപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി അനീഷയാണ് കോടതിയില്‍ ഹാജരായിരുന്നത്. അവധിയെടുക്കാതെയാണ് ഇവര്‍ ജോലിക്ക് എത്താതിരുന്നത്. സഹപ്രവര്‍ത്തകര്‍ എത്രനാള്‍ ജോലിക്ക് ഹാജരായെന്ന് അറിയാനാണ് മറ്റൊരു അഭിഭാഷകന് വഴി അനീഷ വിവരാവകാശം നല്‍കിയത്.
ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന ഭീഷണി മാനസികമായി തളര്‍ത്തിയെന്നും ഡയറിക്കുറിപ്പിലുണ്ട്.