സോഷ്യൽ മീഡിയ എന്നെ മാത്രം എന്തിന് ലക്ഷ്യമിടുന്നു? ആരാധ്യാ ദേവി

സോഷ്യല്‍ മീഡിയയിൽ തനിക്കെതിരേ ഉയരുന്ന ട്രോളുകള്‍ക്കെതിരേ നടി ആരാധ്യ ദേവി. സിനിമയിലും പൊതുവേദിയിലും ഗ്ലാമറസായി വേഷം ധരിച്ചെത്തുന്നതിനെ വിമര്‍ശിച്ചവര്‍ക്കാണ് ആരാധ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ മറുപടി നല്‍കുന്നത്. ഇത് തന്‍റെ ജീവിതമാണെന്നും തന്‍റെ ബോധ്യങ്ങളെയും ശരികളെയുമാകും താന്‍ പിന്തുടരുകയെന്ന് ആരാധ്യ പറയുന്നു.

നേരത്തെ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ലെന്ന് പറഞ്ഞത് അന്നത്തെ സാഹചര്യത്തിലാണ്. പിന്നീട് സിനിമയിലേക്ക് വന്നപ്പോള്‍ തന്‍റെ കാഴ്ച്ചപ്പാടില്‍ മാറ്റം വന്നുവെന്നും നെഗറ്റീവ് കമന്‍റുകള്‍ കാരണം തന്‍റെ ബോധ്യങ്ങള്‍ മാറില്ലെന്നും താരം വ്യക്തമാക്കുന്നു. സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിനും അഭിമുഖങ്ങളില്‍ ഞാന്‍ ധരിക്കുന്ന വേഷത്തിന്‍റെ പേരിലും എന്നെ നെഗറ്റീവ് കമന്‍റുകളിലൂടെ ട്രോളുകയാണ്. മറ്റ് പല നടിമാരും ഇത് തന്നെ ചെയ്യുമ്പോഴും എന്നെ എന്തിനാണ് ടാര്‍ജറ്റ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.

ഇത്തരം വേഷങ്ങള്‍ ധരിക്കില്ലെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ അത് ഞാന്‍ സിനിമയിൽ കാമറയെ ഫേസ് ചെയ്യുന്നതിനും സിനിമയെ മനസിലാക്കുന്നതിനും മുമ്പായിരുന്നു. ഏതൊരു മനുഷ്യനെയും പോലെ പുതിയ വീക്ഷണ കോണുകളിലൂടെയും എന്‍റെ കരിയറിന്‍റെ ആവശ്യകതയിലൂടെയും നോക്കുന്പോൾ എന്‍റെ കാഴ്ചപ്പാടും മാറും. അത് ഇരട്ടത്താപ്പല്ല. മറിച്ച് പഠിക്കുന്നതും പരിവര്‍ത്തനം സംഭവിക്കുന്നതുമാണ്. സാരി സിനിമ വന്നപ്പോള്‍ എന്നെ ആകര്‍ഷിച്ചത് കഥയും കഥാപാത്രമവുമാണ്.

തിരക്കഥ വായിച്ചപ്പോള്‍ ഗ്ലാമര്‍ ഈ സിനിമയില്‍ പ്രധാനപ്പെട്ടതാണെന്ന് എനിക്ക് ബോധ്യമായി. നടിയാകാന്‍ തീരുമാനിച്ചതിനാല്‍ എനിക്ക് വ്യത്യസ്തമായ സാഹചര്യങ്ങളിലും പരിപാടികളിലും അതനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടിയും വരും. എല്ലാ നടിമാരും ചെയ്യുന്നതാണ് അത്.

എന്നെ ട്രോളുന്നവരോട്, നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. പക്ഷെ സ്വന്തമായൊരു തിരിച്ചറിവുണ്ടായതിന് എന്നെക്കുറിച്ച് നെഗറ്റീവ് കമന്‍റിടാമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ തീരുമാനത്തിനു വിടുന്നു. അഭിനേത്രി എന്ന നിലയില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് എനിക്ക് നീതിപുലര്‍ത്തണം.

എന്‍റെ തെരഞ്ഞെടുപ്പുകള്‍ എന്‍റെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. മറ്റുള്ളവരുടെ നെഗറ്റിവിറ്റിയെ അടിസ്ഥാനമാക്കിയാകില്ല. എനിക്ക് താത്പര്യം തോന്നുന്ന ഏതൊരു കഥാപാത്രവും ഞാന്‍ ചെയ്യും. ആ കഥാപാത്രത്തോടും നീതി പുലര്‍ത്തുകയും സിനിമ ആവശ്യപ്പെടുന്നതു ചെയ്യുകയും ചെയ്യും.

എന്‍റെ കാഴ്ച്ചപ്പാടിനെ പിന്തുണയ്ക്കുന്നവരോട് ഞാന്‍ നന്ദി പറയുന്നു. അല്ലാത്തവരോട്, എന്‍റെ യാത്ര എന്‍റേത് മാത്രമാണെന്ന് നിങ്ങള്‍ മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നെ കാമറയുടെ മുന്നിലെത്തിച്ച അതേ ആത്മവിശ്വാസത്തോടേയും പാഷനോടേയും തന്നെ എനിക്ക് ശരിയെന്ന് തോന്നിയത് ഞാന്‍ ചെയ്യും. ഇത് എന്‍റെ ജീവിതമാണ്. എന്‍റെ തെരഞ്ഞെടുപ്പാണ്. നന്ദി- ആരാധ്യ വ്യക്തമാക്കി.

Related posts

Leave a Comment